യുപി ഗോദയില്‍ അഖിലേഷ്: ബിജെപിയെ മലർത്തിയടിച്ചു, അമേഠിയടക്കം തിരികെ പിടിച്ച് കോണ്‍ഗ്രസും
കാണ്‍പൂർ: തീസരി ബാര്‍ മോദി സര്‍ക്കാര്‍, (മൂന്നാംതവണ മോദി സര്‍ക്കാര്‍), അപ്കി ബാര്‍ ചാര് സൗ പാര് (ഇത്തവണ 400 കടക്കും) തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ഉയർത്തി ഈ മുദ്രാവാക്യങ്ങളില്‍ രണ്ടാമത്തേത് ഏതായാലും ഒരു സ്വപ്നമായി ശേഷിക്കുമെന്നാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എക്സിറ്റ് പോളുകള്‍ പോലും ബി ജെ പി മുന്നണി 400 കടന്നേക്കുമെന്ന് പ്രവചിച്ചപ്പോള്‍ 300 കടക്കാന്‍ പെടാപ്പാട് പെടുകയാണ് അവർ.
ദേശീയ തലത്തില്‍ എന്‍ ഡി എ 298, ഇന്ത്യ മുന്നണി 225, മറ്റുള്ളവർ 20 എന്ന നിലയിലാണ് നിലവിലെ സീറ്റ് നില. കഴിഞ്ഞ തവണ തനിച്ച് മൂന്നൂറിലേറെ എംപി മാരുണ്ടായിരുന്ന ബി ജെ പിക്ക് നിലവില്‍ 224 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിച്ചത്. യുപി, മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന് എന്നിവിടങ്ങളിലെല്ലാം ബി ജെ പി വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വന്നു.

ബി ജെ പിയുടെ സ്വപ്നങ്ങള്‍ തകർത്തതില്‍ നിർണ്ണായ പങ്കുവഹിച്ചത് യുപിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ (80) ലോക്സഭ സീറ്റുകളുള്ള യുപിയില്‍ കഴിഞ്ഞ തവണ 62 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. 2014 ല്ഇത് 71 ആയിരുന്നു. മായാവതിയുടെ ബി എസ് പിയുമായി സഖ്യം ചേർന്നായിരുന്നു എസ് പി കഴിഞ്ഞ തവണ മത്സരിച്ചത്. ഫലം പുറത്ത് വന്നപ്പോള്‍ ബി എസ് പി 10 സീറ്റിലും എസ്പി 5 സീറ്റിലും വിജയിച്ചു.
ഇത്തവണ സംസ്ഥാനത്ത് എഴുപതിലേറെ സീറ്റ് ബി ജെ പി നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ഏവരേയും അമ്പരിപ്പിക്കുന്ന രീതിയില്‍ ഇന്ത്യാ മുന്നണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബി ജെ പിയേക്കാള്‍ കൂടുതല്‍ സീറ്റുകളിലാണ് നിലവില്‍ എസ് പി മുന്നേറുന്നത്. ബി ജെ പി 32 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എസ്പിയുടെ ലീഡ് 36 സീറ്റിലാണ്. ബി ജെ പിയെ സംബന്ധിച്ച് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലമാണ് ഇത്.
അയോധ്യ ഉള്‍പ്പെടേയുള്ള ബി ജെ പി ശക്തി കേന്ദ്രങ്ങളിലെല്ലാം ഇന്ത്യാ സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസും സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി അടക്കം തോറ്റ സ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് 8 സീറ്റിലാണ് മുന്നേറുന്നത്. ഈ സീറ്റുകള്‍ കൂടി കൂട്ടുമ്പോള്‍ യുപിയില്‍ ഇന്ത്യാ സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്.
അഖിലേഷ് യാദവ് നേതൃത്വം നല്കുന്ന എസ് പി 62 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മത്സരം 17 സീറ്റുകളിലാണ്. സംസ്ഥാനത്തെ ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്. ആകേയുള്ള 80 സീറ്റില്‍ പകുതിയെങ്കിലും നേടുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള ഫലമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മറുവശത്ത് ബി ജെ പിയാകട്ടെ ആർ എല്‍ ഡി, അപ്നദാള്‍, എസ് ബി എസ് പി, നിഷാദ് പാർട്ടി തുടങ്ങിയ ചെറുകക്ഷികളുമായി ചേർന്നാണ് മത്സരം. നേരത്തെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്ന ആർ എല്‍ ഡിയെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി തങ്ങളുടെ പാളയത്തില്‍ എത്തിക്കുകയായിരുന്നു. ആർ എല്‍ ഡി ഒരു സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications