കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 വയസ്സുകാരിയായ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു: 7 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ലക്നൗ: 14 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സഗം ചെയ്തതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കത്തിക്കരിഞ്ഞ നിലയിലുള്ള പെണ്‍കുട്ടിയെ മൃതദേഹം വീടിന് സമീപത്തെ ഇഷ്ടികച്ചൂളയില്‍ നിന്നും കണ്ടെടുത്തു. ശ്വാസം മുട്ടലും തീപൊള്ളലുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ റൊഹാനയിലാണ് സംഭവം.

<strong> മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം</strong> മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം

പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ ഇഷ്ടികച്ചൂള ഉടമയടക്കമുള്ള ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 302 (നരഹത്യ), 376 ഡി (കൂട്ടബലാത്സംഗം), പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമം,പോക്സോ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹരീഷ് ബദോരിയ മാധ്യമങ്ങളോട് പറഞ്ഞു.

 rape

<strong>ഇന്ദിരയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ട്: പക്ഷെ നമ്മള്‍ തിരിച്ചു വന്നു,ആ ചരിത്രം ആവര്‍ത്തിക്കും</strong>ഇന്ദിരയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ട്: പക്ഷെ നമ്മള്‍ തിരിച്ചു വന്നു,ആ ചരിത്രം ആവര്‍ത്തിക്കും

താനും ഭാര്യയും മരുന്ന് വാങ്ങിക്കാന്‍ വ്യാഴാഴ്ച്ച ഗ്രാമത്തിന് പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. 14 വയസ്സുള്ള മകളും 12 വയസ്സുകാരനായ മകനും ആ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നു. മുതിര്‍ന്നവര്‍ വീട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഇഷ്ടികച്ചൂള ഉടമയുടെ നേതൃത്വത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി. മകളെ ബലാത്സംഗം ചെയ്തതിന് കത്തിച്ചു കളയുകയായിരുന്നെന്നാണ് പിതാവിന്‍റെ പരാതി.

<strong> സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനം</strong> സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടാനൊരുങ്ങുന്നു? അഭ്യൂഹം ശക്തം, രാഹുൽ ഗാന്ധി രാജി വെച്ചാൽ തീരുമാനം

English summary
UP Police arrested seven men for allegedly raping and killing Dalit girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X