നീതി ലഭിക്കാതെ പിന്നോട്ടില്ല; കൂട്ടമാനഭംഗത്തിനിരയായ 14കാരി നിരാഹാരസമരത്തിൽ
ബറേലി: കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി നീതി തേടി നിരാഹാരസമരത്തിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് 14 വയസുകാരി ബറേലിയിലെ കളക്ട്രേറ്റിന് മുമ്പിൽ നിരാഹാരസമരം ഇരിക്കുന്നത്.
2 മാസങ്ങൾക്ക് മുൻപാണ് പീഡനം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് 2 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞാനും എന്റെ അച്ഛനും എപ്പോഴും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അന്വേഷിക്കാറുണ്ട്. അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ് എപ്പോഴും ലഭിക്കുക. പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയണമെന്നും പെൺകുട്ടി പറഞ്ഞു. നീതീ ലഭിക്കുന്നതുവരെ നിരാഹാര സമരം തുടരാനാണ് തീരുമാനമെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.
Bareilly: 14-year-old alleged gang-rape victim is on indefinite hunger strike in front of collectorate office, says,'it's been 2 months to the incident. 5 men were involved in the crime but only 2 have been arrested as yet. Why're the other 3 not arrested till now?' (30.06.18) pic.twitter.com/TpGD9HV33B
— ANI UP (@ANINewsUP) June 30, 2018
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും റൂറൽ എസ് പി സതീഷ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് ഊർജ്ജിതമായാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.