യുപിയിലെ ഗോവധനിരോധന നിയമം ദുരുപയോഗം ചെയ്യുന്നു; സര്‍ക്കാരിനെതിരെ അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോവധ നിരോധന നിയമത്തിനെതിരെ അലഹബാദ് ഹൈക്കോടതി രംഗത്ത്. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നിയമത്തിന്റെ പേരില്‍ നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഏത് മാസംവും പിടികൂടിയാല്‍ അത് ഗോമാംസമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

cow

ഗോവധവുമായി ബന്ധപ്പെട്ട ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എഫ്‌ഐആറില്‍ ഉള്‍പ്പെടാതിരുന്നിട്ടും കേസില്‍ അറസ്റ്റിലായ റഹീമുദ്ദീന്‍ ഒരു മാസമായി ജയിലില്‍ കഴിയുകയാണെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

നിരപരാധികളുടെ മേല്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കും മുമ്പ് അത് ഗോമാംസമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നു. മിക്ക കേസുകളിലും മാംസം വിദഗ്ദ പരിശോധനയ്ക്ക് അയക്കുന്നില്ല. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് പലരും അന്യായമായി പ്രതി ചേര്‍ക്കപ്പെടുന്നു- അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വ്യക്തമാക്കി.

പല സ്ഥലങ്ങളില്‍ നിന്ന് വീണ്ടെടുത്ത പശുക്കളെല്ലാം തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്. വളര്‍ത്തുന്ന പശുക്കളെയും റോഡില്‍ തന്നെ അലഞ്ഞ് തിരിയാന്‍ വിടുകയാണ്. ഇത് വലിയ ഗതാഗതക്കുരുക്കാണ് നഗരങ്ങളില്‍ സൃഷ്ടിക്കുന്നത്. കൂടാതെ വലിയ അപകടത്തിനും കാരണമാക്കുന്നു. ഹൈക്കോടതി ജസ്റ്റിസ് സിദ്ധാര്‍ത്ഥയാണ് ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കറവ വറ്റിയ പശുക്കളെ കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാരിനെ കോടതി ശക്തമായി വിമര്‍ശിച്ചു. ഉപേക്ഷിക്കപ്പെട്ട കന്നുകാലികള്‍ ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+