Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി പ്രത്യേക പോലീസ് സ്‌റ്റേഷന്‍

ലെഖ്‌നൗ: പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ തടയുന്നതന് പ്രത്യേക പോലീസ് സ്‌റ്റേഷന്‍ വേണമെന്ന ആവശ്യം നിര്‍ബന്ധമാകുന്നു.

ഉത്തര്‍പ്രദേശില്‍ ഒരോ ജില്ലയില്‍ ഓരോ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാനാണ് യുപി സര്‍ക്കാര്‍ ആലോചിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗക്കാരുടെ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന പോലീസ് സ്‌റ്റേഷനുകള്‍ ബീഹാര്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ആദ്യം സിറ്റികളില്‍

ആദ്യം സിറ്റികളില്‍

ആദ്യഘട്ടത്തില്‍ യുപിയിലെ സിറ്റികളില്‍ മാത്രം പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തയ്യാറായാല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് അയക്കും. തുടക്കത്തില്‍ ജില്ലാ പോലീസ് കോട്ടേഴ്‌സില്‍ സ്റ്റേഷന്‍ ആരംഭിച്ച് ഓരോ ജില്ലയിലും സെല്ലുകള്‍ തുടങ്ങും.

സ്റ്റേഷന്റെ ചുമതല

സ്റ്റേഷന്റെ ചുമതല

സ്റ്റേഷന്റെ ചുമതല വഹിക്കുന്നത് ഇന്‍സ്‌പെക്ടറോ സ്‌റ്റേഷന്‍ ഓഫീസറോ ആയിരിക്കും. രണ്ട് സീനിയര്‍ പിസിയും രണ്ട് ജൂനിയര്‍ പിസിയും ഉണ്ടായിരിക്കും.

നാഷ്ണല്‍ ക്രൈം റോക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട്

നാഷ്ണല്‍ ക്രൈം റോക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ ദിവസേന വര്‍ധിച്ചു കൊണ്ടിരിക്കുകായണെന്നാണ് നാഷ്ണല്‍ ക്രൈം റോക്കോര്‍ഡ് ബ്യൂറോയുടെ കണ്ണക്കുകള്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ അക്രമം യുപിയില്‍

ഏറ്റവും കൂടുതല്‍ അക്രമം യുപിയില്‍

2014ല്‍ ഉത്തര്‍പ്രദേശില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ റജിസ്റ്റര്‍ ചെയ്തത് 8072 എണ്ണമായിരുന്നു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ 17.2% കേസുകളും ഇവിടെയായിരുന്നു.

യുപി മാറ്റത്തിന്റെ പാതയിലാകും

യുപി മാറ്റത്തിന്റെ പാതയിലാകും

ദിവസേന വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതി സഹായകരമാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+