Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവം: പ്രതിഷേധം ശക്തം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ ഇന്ന് പുലർച്ചെ കോളേജ് പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ജനത്തിരക്കേറിയ റോഡിലൂടെ അക്രമികൾ തോക്ക് സ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട 21 കാരിയായ ബിഎ വിദ്യാർത്ഥിനിയായ റോഷ്‌നി അഹിർവാർ എയ്റ്റിലെ രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ ബജാജ് പൾസർ മോട്ടോർസൈക്കിളിൽ രണ്ട് പേർ നാടൻ പിസ്റ്റളുമായി പെൺകുട്ടിയുടെ അടുത്തെത്തി. ഇവരിൽ ഒരാൾ വിദ്യാർത്ഥിനിയുടെ തലയ്ക്ക് വെടിവെച്ചു, റോഷ്‌നി സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ ഓടിക്കൂടിയവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആയുധം വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.

up murder11

രാജ് അഹിർവാറിനെതിരെ യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി നാട്ടുകാരും രം​ഗത്തെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന വിദ്യാർഥിനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പെൺകുട്ടി കോളേജ് യൂണിഫോമിലാണ്, അവരുടെ അടുത്ത് നിലത്ത് ഒരു പിസ്റ്റൾ കാണാവുന്നതാണ്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്തു, ഭീകരനായ ഗുണ്ടാസംഘം രാഷ്ട്രീയക്കാരനായ അതിഖ് അഹമ്മദിനെ പ്രയാഗ്‌രാജിൽ ടിവി ക്യാമറകൾക്ക് മുന്നിൽ മൂന്ന് പേർ വെടിവെച്ച് കൊന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം നടക്കുന്നത്.

രാഷ്ട്രീയ ജനതാദളും അസ്വസ്ഥജനകമായ വീഡിയോ ക്ലിപ്പ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. യുപി സർക്കാരിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് പാർട്ടിയുടെ ട്വീറ്റ്. "ഗോഡി മാധ്യമങ്ങളുടെയും ബിജെപിയുടെയും ചെന്നായകളും ഈ മരണം ആഘോഷിക്കുമോ?" ആതിഖിന്റെ കൊലപാതകത്തിന്റെ ആഘോഷത്തിന്റെ വീഡിയോ സൂചിപ്പിച്ചികൊണ്ട് ട്വീറ്റ് ചെയ്തു. പെൺകുട്ടി മരണപ്പെട്ടതിന് പിന്നാലെ തന്നെ പോലീസ് അവിടെ എത്തിയിരുന്നു. ബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായ യുവതി കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ജലൗൺ പോലീസ് സൂപ്രണ്ട് ഡോ.ഇരാജ് രാജ സംഭവത്തെക്കുറിച്ച് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+