ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് 15 കോടി വരെ; സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം
രാജ്യത്തുടനീളമുള്ള സൈബർ തട്ടിപ്പ് ശൃംഖലകൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികൾ ശക്തമാക്കി. പ്രധാന നഗരങ്ങളിലെ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് "ഡിജിറ്റൽ അറസ്റ്റ്" വഴി കോടികൾ തട്ടിയ കേസുകൾ വർദ്ധിച്ചതിനെ തുടർന്നാണിത്.
ഡൽഹി പോലീസ്, സിബിഐ, ട്രായി പോലുള്ള ഏജൻസികളായി ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. വീഡിയോ കോളുകളും വ്യാജ യൂണിഫോമുകളും ഔദ്യോഗിക പശ്ചാത്തലങ്ങളും ഉപയോഗിച്ച് ഭീതി സൃഷ്ടിച്ച് പണം തട്ടിയെടുക്കുന്നു.

ആർബിഐയുടെയോ നിയമാനുസൃത ഏജൻസികളുടെയോ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ തട്ടിപ്പുകാർ ഇരകളെ നിർബന്ധിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് കേസുകൾ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളായി കണ്ട് അന്വേഷണവും പണം വീണ്ടെടുക്കലും വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ്, സൈബർ ക്രൈം യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി.
ഗ്വാളിയോറിൽ 75 വയസ്സുള്ള റിട്ടയേർഡ് ഉദ്യോഗസ്ഥന് ഒരു മാസത്തെ വ്യാജ ഡിജിറ്റൽ അറസ്റ്റിലൂടെ 1.12 കോടി രൂപ നഷ്ടമായി. ആധാർ ബ്ലോക്ക് ചെയ്യുമെന്ന ഭീഷണിപ്പെടുത്തിയും കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരോപിച്ചും സീനിയർ പോലീസ്, സിബിഐ ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് മ്യൂച്വൽ ഫണ്ട് പിൻവലിക്കാൻ തട്ടിപ്പുകാർ പ്രേരിപ്പിച്ചു.
തെക്കൻ ഡൽഹിയിൽ പ്രായമായ ഡോക്ടർ ദമ്പതികളിൽ നിന്ന് രണ്ടാഴ്ച തടഞ്ഞുവെച്ച് 15 കോടി രൂപ തട്ടിപ്പുകാർ കൈക്കലാക്കി. ട്രായി, പോലീസ് ഉദ്യോഗസ്ഥരെന്ന് വേഷമിട്ട് കള്ളപ്പണ ഇടപാടുകൾ ആരോപിച്ചും നിയമപരമായ ഭീഷണികളും വ്യാജ രേഖകളും നിരന്തര വീഡിയോ കോളുകളും വഴി പണം കൈമാറാൻ നിർബന്ധിക്കുകയായിരുന്നു.
ഫോൺ, വീഡിയോ കോളുകളിലൂടെ ഒരു നിയമപാലന ഏജൻസിയും പൗരന്മാരെ ചോദ്യം ചെയ്യുകയോ അന്വേഷണത്തിനായി പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സർക്കാർ ഏജൻസികൾ വാട്ട്‌സ്ആപ്പ് വഴിയോ RTGS വഴിയോ സാമ്പത്തിക പരിശോധനകൾ നടത്താറില്ലെന്നും ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നുള്ള വലിയ RTGS കൈമാറ്റങ്ങൾ ശരിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ അനുവദിക്കാവൂ എന്ന് ഐ4സി-എംഎച്ച്എ ബാങ്കുകളോട് നിർദ്ദേശിച്ചു.
ഇത്തരം കോളുകൾ ലഭിച്ചാൽ പ്രാദേശിക പോലീസുമായി പരിശോധിച്ച് ഉറപ്പാക്കുകയും വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. സംശയാസ്പദമായ വിവരങ്ങൾ ഉടൻ www.cybercrime.gov.in-ലെ "റിപ്പോർട്ട് സസ്പെക്റ്റ്" വിഭാഗത്തിൽ അറിയിക്കണമെന്ന് സർക്കാർ പൗരന്മാരോട് അഭ്യർത്ഥിച്ചു.
തട്ടിപ്പ് ശൃംഖലകളെ തകർക്കാനും കൂടുതൽ കേസുകൾ തടയാനും ബാങ്കുകൾ, ടെലികോം കമ്പനികൾ, സൈബർ ക്രൈം യൂണിറ്റുകൾ എന്നിവയുമായുള്ള സഹകരണം ആഭ്യന്തര മന്ത്രാലയം ശക്തിപ്പെടുത്തിയിട്ടുണ്ട്.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications