Get Updates
Get notified of breaking news, exclusive insights, and must-see stories!

യുറേനിയവും വജ്രവും ഇന്ത്യയിലേക്ക് നേരിട്ടൊഴുകും? മോദിയുടെ നമീബിയ സന്ദര്‍ശനം വെറുതെയല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമീബിയന്‍ സന്ദര്‍ശനം ഇന്ത്യയുടെ ധാതുമേഖലയ്ക്ക് വലിയ വഴിത്തിരിവാകും എന്ന് പ്രതീക്ഷ. പ്രതിരോധം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍ണായക ധാതുക്കള്‍, ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മേഖലകളിലെ ഇന്ത്യ-നമീബിയ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ബുധനാഴ്ച നടന്ന ചര്‍ച്ച എന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തില്‍ 'നിരവധി പുതിയ വഴികള്‍' ചേര്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മോദി തന്നെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രധാനമായും സിങ്ക്, വജ്ര സംസ്‌കരണം പോലുള്ള ധാതു വിഭവങ്ങളിലാണ്. നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, യുറേനിയം, ചെമ്പ്, കൊബാള്‍ട്ട്, അപൂര്‍വ ഭൂമി എന്നിവയുടെ പ്രകൃതി വിഭവങ്ങള്‍ ധാരാളമുണ്ട്.

Namibia

ഇവിടത്തെ ലിഥിയം, ഗ്രാഫൈറ്റ്, ടാന്റലം എന്നിവ ഇന്ത്യയ്ക്ക് താല്‍പ്പര്യമുള്ളവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദകരും ലിഥിയം, സിങ്ക്, അപൂര്‍വ ലോഹങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ ഉല്‍പ്പാദകരും നമീബിയ ആണ്. നമീബിയയില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രാഹുല്‍ ശ്രീവാസ്തവയും നേരത്തേ വ്യക്തമാക്കിയതാണ്.

ഇതിന് പുറമേ ഇവിടത്തെ വജ്ര ഖനികളിലും ഇന്ത്യ കണ്ണ് വെച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ സമുദ്ര വജ്ര നിക്ഷേപമാണ് നമീബിയയിലേത്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക് ഇന്ധനം നല്‍കുന്നതിനായി 2033 വരെ യുറേനിയം ഇറക്കുമതി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മോദിയുടെ നമീബിയ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഇന്ത്യ 'നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍' ആരംഭിച്ചിട്ടുണ്ടെന്നും ഈ സംരംഭത്തില്‍ നമീബിയയെ പങ്കാളിയായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിര്‍ണായക ധാതു മേഖലകളിലെ സഹകരണത്തിനായി, ഒരു ക്രിട്ടിക്കല്‍ മിനറല്‍ പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ ഒപ്പുവെക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കും പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വ്യാപാരം, ഊര്‍ജ്ജം, പെട്രോകെമിക്കല്‍സ് എന്നിവയിലെ ബന്ധങ്ങള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രോജക്റ്റ് ചീറ്റയില്‍ നമീബിയയില്‍ നിന്നുള്ള സഹായത്തിന് നന്ദി പ്രകടിപ്പിച്ചു,' യോഗത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും ദീര്‍ഘകാല സഹകരണമുണ്ടെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും മോദി പറഞ്ഞു.

'പ്രതിരോധ ഉല്‍പ്പാദനത്തിനുള്ള ഒരു ആവാസവ്യവസ്ഥ നമുക്കുണ്ട്. അടുത്തിടെ നടന്ന ഓപ്പറേഷന്‍ സിന്ദൂരില്‍, നമ്മുടെ തദ്ദേശീയ പ്രതിരോധ സംവിധാനങ്ങള്‍ അവയുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. നമീബിയയ്ക്ക് ഒരു പ്രത്യേക പ്രതിരോധ വായ്പ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും,' മോദി പറഞ്ഞു. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ആഫ്രിക്കന്‍ രാജ്യത്തേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനവുമാണിത്.

ഇന്ത്യയും നമീബിയയും തമ്മില്‍ വളരെക്കാലമായി ശക്തമായ ബന്ധമുണ്ട്, സ്വാതന്ത്ര്യം ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ ന്യൂഡല്‍ഹി നമീബിയയെ അംഗീകരിച്ചിരുന്നു. കൂടാതെ 1946 ലെ യുഎന്‍ജിഎയില്‍ അതിന്റെ ലക്ഷ്യം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 1998 ല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നമീബിയ സന്ദര്‍ശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+