Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം 'പുളുവടിച്ചതായിരുന്നു'... പാകിസ്താനില്‍ കയറി ഇന്ത്യ ഒരു ചുക്കും ചെയ്തിട്ടില്ല

ദില്ലി: ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നതായിരുന്നു കഴിഞ്ഞ ദിവസം രാത്രി മുതല്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ച വാര്‍ത്ത. എന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

Read Also: ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആഞ്ഞടിച്ചു? പാക് അധീന കശ്മീരില്‍ ഭീകര കേന്ദ്രം നിലംപരിശാക്കി?

ദ ക്വിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. സൈന്യത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് തങ്ങളുടെ എക്‌സ്‌ക്ലൂസ്സീവ് വാര്‍ത്ത എന്ന രീതിയിലാണ് അവര്‍ ഇതിനെ അവതരിപ്പിച്ചത്. സൈന്യമോ സര്‍ക്കാരോ ഔദ്യോഗികമായി ഇത് സമ്മതിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ( ദ ക്വിന്റിനെ ഉദ്ധരിച്ച് വണ്‍ഇന്ത്യയും ഈ വാര്‍ത്ത കൊടുത്തിരുന്നു).

ഇപ്പോഴിതാ സൈന്യവും സര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ ഒരു ആക്രമണവും ഇന്ത്യന്‍സേന നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട് ആഘോഷിച്ച് നടന്നവരെ മുഴുവന്‍ വിഡ്ഢികളാക്കുന്നതായിരുന്നു ആ വാര്‍ത്ത.

 നിയന്ത്രണ രേഖ ലംഘിച്ച് ആക്രമിച്ചോ?

നിയന്ത്രണ രേഖ ലംഘിച്ച് ആക്രമിച്ചോ?

ഇന്ത്യന്‍ സേന നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരില്‍ കടന്ന് ആക്രമണം നടത്തി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ആരൊക്കെ?

ആരൊക്കെ?

ഇന്ത്യന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിലെ പാരാസിന്റെ രണ്ട് യൂണിറ്റിലെ 18 മുതല്‍ 20 വരെ അംഗങ്ങളാണ് നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തി തിരിച്ച് വന്നത് എന്നായിരുന്നു വാര്‍ത്ത. അത്രയ്ക്ക് കൃത്യമായിട്ടാണ് അവര്‍ വാര്‍ത്തയില്‍ കാര്യങ്ങള്‍ പറഞ്ഞത്.

 ഹെലികോപ്റ്ററില്‍

ഹെലികോപ്റ്ററില്‍

സൈനിക ഹെലികോപ്റ്ററില്‍ ആണ് ഇവര്‍ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ പോയത് എന്നായിരുന്നു വാര്‍ത്ത. അവിടെ 20 തീവ്രവാദികളെ വധിച്ചുവെന്നും വാര്‍ത്തിയില്‍ ഉണ്ടായിരുന്നു.

 മൂന്ന് കേന്ദ്രങ്ങള്‍

മൂന്ന് കേന്ദ്രങ്ങള്‍

തീവ്രവാദികളുടെ മൂന്ന് താവളങ്ങളാണ് സ്‌പെഷ്യല്‍ ഫോഴ്‌സ് തകര്‍ത്തത് എന്നായിരുന്നു വാര്‍ത്ത. 20 പേര്‍ കൊല്ലപ്പെട്ടതിനോടൊപ്പം 200 ല്‍ പരം തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 സമയവും പറഞ്ഞു

സമയവും പറഞ്ഞു

സെപ്തംബര്‍ 20 ന് അര്‍ദ്ധ രാത്രിയ്ക്കും സെപ്തംബര്‍ 21 ന് പുലര്‍ച്ചയ്ക്കും ഇടയിലാണ് ആക്രമണം നടത്തി സംഘം തിരിച്ചെത്തിയെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

 ആഘോഷിച്ചു

ആഘോഷിച്ചു

ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയെ ആഘോഷിക്കുകയായിരുന്നു. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+