ഗൗരി ലങ്കേഷ് വധം: കൊലപാതകത്തില്‍ അപലപിച്ച് യുഎസ്, നിശബ്ദമാക്കാനാവില്ലെന്ന് സിവില്‍ സൊസൈറ്റി
ലങ്കേഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎസ് എംബസി അനുശോചനം അറിയിക്കുന്നതായും എംബസി വ്യക്തമാക്കി
ദില്ലി: മുതിര്‍ന്ന കന്നഡ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അപലപിച്ച് അമേരിക്ക. യുഎസ് എംബസിയാണ് ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ അപലപിച്ചത്. കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎസ് എംബസി അനുശോചനം അറിയിക്കുന്നതായും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സെപ്തംബര്‍ അഞ്ചിന് രാത്രി എട്ടുമണിയോടെയാണ് ബെംഗളൂരുവിലെ രാജേശ്വരി നഗറില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി കൊല്ലപ്പെടുന്നത്. ഗൗരിയുടെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ച പോലീസിന് ലഭിച്ചെങ്കിലും ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വീടിന്റെ വരാന്തയിലാണ് ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. അക്രമികള്‍ ഏഴ് തവണയാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസ് നല്കുന്ന വിവരം. ഇതില്‍ രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും രണ്ടെണ്ണം തലയിലുമാണ് തുളച്ചു കയറിയിട്ടുള്ളത്. തീവ്രഹിന്ദുത്വ നിലപാടുകളെ നിരന്തരം വിമര്‍ശിച്ച് രംഗത്തെത്തിയിരുന്ന ഗൗരിയ്ക്ക് വധഭീഷണിയുണ്ടായിരുന്നതായി അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യം നിരസിച്ച് രംഗത്തെത്തിയ കര്‍ണ്ണാടക ഡിജിപി പി ആര് ദത്ത ഇതിനെയെല്ലാം വെല്ലുന്ന ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഗൗരിയ്ക്ക് യാതൊരുവിധ വധഭീഷണിയും ഉണ്ടായിരുന്നില്ലെന്നാണ് ഡിജിപി അവകാശപ്പെടുന്നത്. ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തിലാണ് പരസ്പര വൈരുധ്യമുള്ള ഡിജിപിയുടെ പ്രതികരണം. കൊലയാളികളെക്കുറിച്ച് കാര്യമായ സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications