ഇന്ത്യയില്‍ നിന്നുള്ള 2000 വിസ അപ്പോയ്മെന്റുകള്‍ യുഎസ് എംബസി റദ്ദാക്കി; കാരണം ഇതാണ്
ഡല്‍ഹി: വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള രണ്ടായിരത്തോളം വിസ അപ്പോയ്ന്മെന്റുകള് അമേരിക്ക റദ്ദാക്കി. ഇന്ത്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമായി ബോട്ട് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നല്കിയ അപേക്ഷകളാണ് റദ്ദാക്കിയത്.
ഇന്റര്‍നെറ്റിലെ വിവിധ ജോലികള്‍ തനിയെ ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന വിര്‍ച്വല്‍ റോബട്ടുകളാണ് ബോട്ടുകള്‍. ബോട്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ബുക്ക് ചെയ്ത രണ്ടായിരത്തോളം വിസ അപ്പോയ്ന്മെന്റുകളാണ് റദ്ദാക്കിയത്. വിസ അപ്പോയ്ന്മെന്റുകളില് വലിയ നിയമ ലംഘനങ്ങള്‍ നടത്തിയതായി എംബസി കണ്ടെത്തിയതിനെതുടര്‍ന്ന് ഇത്തരം അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായും എംബസി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ എംബസി സമൂഹ മാധ്യമമായ എക്സില്‍ പങ്കിട്ട പ്രസ്താവന ഇങ്ങനെയാണ് - ബോട്ട് അക്കൗണ്ടുകള്‍ നടത്തിയ 2000 വിസ അപ്പോയ്ന്മെന്റുകള് ഇന്ത്യന്‍ കോണ്‍സുലാര്‍ ടീം റദ്ദാക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്ന ഏജന്റുമാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും യുഎസ് എംബസി മുന്നറിയിപ്പ് നല്കി.
ബിസിനസ്, ടൂറിസം എന്നിവയ്ക്ക് വേണ്ടിയുള്ള ബി1, ബി2 വിസ അപ്പോയ്ന്‍മെന്റിനായി സമീപകാലത്തായി വലിയ കാലതാമസമാണ് നേരിടുന്നത്. 2022-23 ല്‍ അപ്പോയ്ന്മെന്റ് തീയതിക്കായി 800 മുതല്‍ 1000 ദിവസം വരെ അപേക്ഷകര്‍ കാത്തിരിക്കണമായിരുന്നു. ഇതിനാല്‍ തന്നെ ഏജന്റുമാര്‍ക്ക് പണം നല്കി ബോട്ടിന്റെ സഹായത്തോടെ അനധികൃതമായി യുഎസ് എംബസിയിലെ അപ്പോയ്ന്മെന്റ് തീയതി വേഗത്തിലാക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇതിനായി 35,000 രൂപ വരെയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്.
2022 ല്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഈ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ കാലതാമസമെന്ന് ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ജയ്ശങ്കര് വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. വിസ ലഭിക്കാന്‍ 400 ദിവസത്തെ കാത്തിരിപ്പ് ശരിയല്ലെന്ന് യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയ്ശങ്കര് ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്ക നിരസിക്കുന്ന വിദ്യാര്‍ത്ഥി വിസകളുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ എഫ്-1 സ്റ്റുഡന്റ് വിസയ്ക്കായി യുഎസില്‍ 6.79 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 2.79 ലക്ഷം അപേക്ഷകള്‍ നിരസിച്ചു. ഇത് സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തെയും ബാധിച്ചിട്ടുണ്ട്. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വിദ്യാര്‍ത്ഥി വിസകളില്‍ പോയ വര്‍ഷത്തെ (2023) അപേക്ഷിച്ച് 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications