ഖത്തര്‍, സൗദി അറേബ്യ, യുഎഇ; ഇനി ഇക്കൂട്ടത്തിലേക്ക് അമേരിക്കയും, ഇന്ത്യ എല്‍പിജി കരാര്‍ ഒപ്പിട്ടു
ഇന്ത്യ എല്‍പിജി ഇറക്കുമതി വൈവിധ്യവല്‍ക്കരിക്കുന്നു. ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പുവച്ചു. അടുത്ത വര്‍ഷം 22 ലക്ഷം ടണ്‍ എല്‍പിജി അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്യുന്നതിന്റെ 10 ശതമാനം വരുമിത്. സാധാരണ എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിച്ചിരുന്നത് പശ്ചിമേഷ്യയിലെ രാജ്യങ്ങളെയാണ്.
അമേരിക്കയുമായി ആദ്യമായിട്ടാണ് ഇന്ത്യ ഇത്തരമൊരു കരാര്‍ ഒപ്പുവയ്ക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിന്ന് മാത്രം ഇറക്കുമതി ചെയ്യുന്നതിന് പകരം വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇറക്കുക എന്നതാണ് ഇന്ത്യ ആലോചിക്കുന്നത്. സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു മേഖല അടഞ്ഞാലും മറ്റുള്ള മേഖലയില്‍ നിന്നുള്ള വരവ് ഉപകാരപ്പെടും. അമേരിക്കയുമായുള്ള പുതിയ കരാര്‍ ഖത്തറിനും സൗദി അറേബ്യയ്ക്കുമെല്ലാം ഒരുതരത്തില്‍ തിരിച്ചടിയുമാണ്.

എല്‍പിജി ഇറക്കുമതിയില്‍ അമേരിക്കയുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ കരാറാണിത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് തുടങ്ങിയ ഇന്ത്യന്‍ പെട്രോളിയം കമ്പനികളാണ് അമേരിക്കയില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നുവരികയായിരുന്നു.
സബ്സിഡിയില്‍ 550 രൂപയ്ക്ക്
ചരിത്രപരമായ കരാര്‍ ആണ് എന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അമേരിക്കയുമായുള്ള പുതിയ ഇടപാടിനെ വിശേഷിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍പിജി ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ 50 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഇന്ത്യയുടെ ഇറക്കുമതി.
എല്‍പിജിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 60 ശതമാനത്തില്‍ അധികം വില വര്‍ധിച്ചിരുന്നു. ഉജ്വല യോജന പ്രകാരം 550 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ അനുവദിക്കുന്നുണ്ട്. സബ്സിഡി ഇല്ലാതെ 1000-1100 രൂപയ്ക്കും. സബ്സിഡി ഇനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 40000 കോടി രൂപ ചെലവ് വരുന്നുണ്ടത്രെ. കൂടുതല്‍ പേര് പാചക വാതക സിലിണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള ആവശ്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍.
ഖത്തറില്‍ നിന്നുള്ള ഇറക്കുമതി
എല്‍പിജിക്ക് വേണ്ടി ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യം ഖത്തര്‍ ആണ്. 202-24 സാമ്പത്തിക വര്‍ഷം 49.2 ലക്ഷം മെട്രിക് ടണ്‍ എല്‍പിജിയാണ് ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ആ വര്‍ഷം ഇറക്കുമതി ചെയ്ത മൊത്തം എല്‍പിജിയില്‍ 26 ശതമാനം വരുമിത്. എല്ലാവര്‍ഷവും ഇതേ അളവില്‍ അല്ല ഇറക്കുമതി. ആവശ്യത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരും.
ഇന്ത്യ അമേരിക്കയെ കൂടി ആശ്രയിക്കുമ്പോള്‍ ഇന്ത്യയിലേക്ക് ഗ്യാസ് എത്തുന്ന വഴികള്‍ വിപുലീകരിക്കപ്പെടുകയാണ്. ഈ വേളയില്‍ വിലക്കുറവ് ലഭിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു ശക്തി കൂടി എത്തുന്നത് ഖത്തറിന് തിരിച്ചടിയാണ്. അതേസമയം, അമേരിക്കയില്‍ നിന്നുള്ള ചരക്കുകള്‍ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിക്കണം എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലം കൂടിയാണ് പുതിയ എല്‍പിജി കരാര്‍.
-
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
കേന്ദ്രത്തിന്റെ 'അന്ത്യശാസനം'! ഇത് ചെയ്തില്ല എങ്കിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ റദ്ദാക്കും -
എല്‍പിജി പ്രതിസന്ധിയില്ലെന്ന് കേന്ദ്രം; കൂടുതല്‍ കപ്പലുകള്‍ എത്തുമെന്ന് സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications