സെന്റിനൽ ദ്വീപിലേക്കെത്താൻ മുൻപും വിദേശികൾ ശ്രമിച്ചിട്ടുണ്ട്, ജോൺ സാഹസിക യാത്രികൻ
പോർട്ട് ബ്ലെയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കാരൻ ജോൺ അലൻ ചൗ മുൻ നിശ്ചയിച്ച പ്രകാരം ദ്വീപിലേക്ക് സാഹസീകയാത്ര നടത്തുകയായിരുന്നവെന്ന് കേന്ദ്ര ഗോത്രവർഗ കമ്മീഷൻ. ആൻഡമാൻ നിക്കോബാർ ദ്ലീപിൽ സെന്റിനലുകലെപ്പോലെ തന്നെ പുറംലോകത്തുനിന്നുള്ളവർക്ക് ബന്ധപ്പെടാൻ അനുമതിയില്ലാത്ത നിരവധി ഗോത്രവർഗക്കാരുണ്ടെന്ന് കമ്മീഷൻ ചെയർ പേഴ്സൺ നന്ദ് കുമാർ സായ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ മുൻകൂട്ടി നിശ്ചയിച്ച നടത്തിയ ഒരു സാഹസീക യാത്രയായിരുന്നു ജോണിന്റേതെന്നാണ് മനസിലാക്കാൻ സാധിച്ചത്. രണ്ട് മതപ്രചാരകരുടെ കൂടി സാന്നിധ്യം വ്യക്തമായിട്ടുള്ളതിനാൽ അന്വേ,മം മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻപും ശ്രമങ്ങൾ
വിദേശികളായ നിരവധി പേർ മുൻപും ആൻഡമാനിലെ ഗോത്രവർഗക്കാർക്കിടയിലേക്ക് എത്തിപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ട്. പുറം ലോകത്തിന്റെ യാതൊരു ഇടപെടും താൽപര്യമില്ലാത്തെ ഗോത്രവർഗക്കാരെ സ്വതന്ത്ര്യമായി വിടുകയാണ് വേണ്ടത്. പുറംലോകത്ത് നിന്നുളളവർക്കുള്ള പ്രവേശനം പൂർമമായും നിരോധിച്ച് അവരെ സംരക്ഷിക്കണമെന്ന് കമ്മീഷൻ ചെയ്ർ പേഴ്സൺ ആവശ്യപ്പെട്ടു.

രണ്ട് വിഭാഗങ്ങൾ
നോർത്ത് സെന്റിനലിലെ ഗോത്രവർഗക്കാരെ രണ്ടു വിഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ഒരു കൂട്ടരെ മുഖ്യധാരയിലേക്ക് എത്തിച്ച് പുറം ലോകത്തിന്റെ രീതികൾ പരിചയപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. മറ്റൊരു വിഭാഗം ഇപ്പോഴും യാതൊരു ബന്ധവും പുറംലോകവുമായി ഇല്ലാത്തവരാണ്. മറ്റുള്ളവരുടെ സാന്നിധ്യം അവരെ അസ്വസ്ഥരാക്കുകയും അക്രമണകാരികളാക്കുകയും ചെയ്യുന്നു.

രണ്ട് മതപ്രചാരകർ
നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോകാൻ ജോണിനെ പ്രേരിപ്പിച്ചത് രണ്ട് അമേരിക്കൻ മിഷണറിമാരാണ് എന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജോൺ ഇവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ജോണിന്റെ മരണശേഷം ഇവർ രാജ്യം വിട്ടെന്നാണ് സൂചന. ജോണിനെ ദ്വീപിലെത്താൻ സഹായിച്ച മത്സ്യത്തൊഴിലാളികൾ പോലീസ് കസ്റ്റഡിയിലാണ്.

സെന്റിനലുകൾ മാറുന്നു
സെന്റിനലുകളുടെ പെരുമാറ്റ രീതികളിൽ മാറ്റം വന്നിട്ടുള്ളതായ സൂചനകളും പുറത്ത് വരുന്നുണ്ട്. 2006 ൽ ദിശ തെറ്റി ദ്വീപിലെത്തിയ മത്സ്യത്തൊഴിലാളികളെ സെന്റിനലുകൾ അമ്പെയ്ത് കൊന്ന് മുളയിൽ കൊരുത്ത് ദ്വീപിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ 12 വർഷത്തിനു ശേഷം ദ്വീപിലെത്തിയ ജോണിനോടുണ്ടായ സമീപനത്തിൽ മാറ്റം വന്നതാണ് നരവംശ ശാത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്.

ജോണിന്റെ മരണം
ഇക്കഴിഞ്ഞ നവംബർ 17നാണ് ജോൺ കൊല്ലപ്പെടുന്നത്. മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകി കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ചാണ് ജോൺ ദ്വീപിലെത്തുന്നത്. രണ്ട് തവണ ഗോത്രവർഗക്കാരുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ജോൺ മൂന്നാം തവണ കൊല്ലപ്പെടുകയായിരുന്നു. ജോണിന്റെ ശരീരം കെട്ടിവലിച്ച് കൊണ്ടുപോകുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികളാണ് അറിയിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications