Get Updates
Get notified of breaking news, exclusive insights, and must-see stories!

വെനസ്വേലയിലെ എണ്ണയും ഇന്ത്യയിലേക്ക് വരുന്നു..? സമ്മതം മൂളി ട്രംപ്, മഞ്ഞുരുകല്‍..?

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വെനസ്വേലന്‍ എണ്ണ വില്‍ക്കാന്‍ യുഎസ്. യുഎസ് നിയന്ത്രണത്തിലുള്ള പുതിയ ചട്ടക്കൂടിന് കീഴില്‍ ഇന്ത്യയ്ക്ക് വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ അനുമതി നല്‍കാന്‍ തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കന്‍ ഉപരോധങ്ങള്‍ മൂലം നിര്‍ത്തിവയ്ക്കപ്പെട്ട സാധ്യതയുള്ള വ്യാപാരത്തിന്റെ പുനരുജ്ജീവനത്തെ സൂചിപ്പിക്കുന്ന നടപടിയാണിത്. ഇന്ത്യയുടെ വിശാലവും വര്‍ധിച്ച് വരുന്നതുമായ ഊര്‍ജ്ജ ആവശ്യങ്ങള്‍ കണക്കിലെടുത്ത്, വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയെ അനുവദിക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Venezuelan Oil

സൂക്ഷ്മമായ വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും വെനസ്വേലന്‍ എണ്ണ വില്‍ക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസ്താവിച്ച യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ്റ്റഫര്‍ റൈറ്റിന്റെ സമീപകാല പ്രസ്താവനകളും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. അതേസമയം ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഈ സമയത്താണ് ഈ പ്രസ്താവന വരുന്നത്. അമേരിക്കന്‍ സൈന്യം മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കാരക്കാസില്‍ നിന്ന് യുഎസിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ വെനസ്വേലയുടെ എണ്ണ അമേരിക്ക ഉപയോഗിക്കും എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 50 ദശലക്ഷം ബാരല്‍ വെനസ്വേലന്‍ എണ്ണയാണ് യുഎസ് വില്‍ക്കുക.

പുതിയ കരാറിന് കീഴില്‍ വാഷിംഗ്ടണ്‍ 50 ദശലക്ഷം ബാരല്‍ വരെ വെനിസ്വേലന്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് വില്‍ക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം കൈവശം വെച്ചിരിക്കുന്ന രാജ്യമാണ് വെനസ്വേല. എണ്ണക്കമ്പനികള്‍ 'അവരുടെ പണത്തില്‍ നിന്ന് കുറഞ്ഞത് 100 ബില്യണ്‍ യുഎസ് ഡോളര്‍' വെനിസ്വേലയില്‍ നിക്ഷേപിക്കുമെന്നും ട്രംപ് വിശദീകരിച്ചു.

വര്‍ഷങ്ങളായി തുടരുന്ന തെറ്റായ മാനേജ്മെന്റും ഉപരോധങ്ങളും മൂലം വെനസ്വേലയുടെ മുഴുവന്‍ എണ്ണ വ്യവസായവും സ്തംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വെനസ്വേലയുടെ എണ്ണ മേഖലകള്‍ വീണ്ടും തുറക്കുന്നത് വാഷിംഗ്ടണ്‍ നിയന്ത്രണത്തിലായിരിക്കും. ഉപരോധങ്ങളും ലോജിസ്റ്റിക്കല്‍ സങ്കീര്‍ണതകളും കാരണം ഓണ്‍ഷോര്‍ സ്റ്റോറേജ് ടാങ്കുകളിലും കപ്പലുകളിലും ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ലാറ്റിനമേരിക്കന്‍ രാജ്യത്ത് സൂക്ഷിച്ചിട്ടുണ്ട്.

അതേസമയം, ഈ ആഴ്ച ആദ്യം വിഭാവനം ചെയ്ത പദ്ധതി പ്രകാരം, വെനിസ്വേല വാഷിംഗ്ടണിന് 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ അനുവദിച്ച ക്രൂഡ് ഓയില്‍ വില്‍ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+