Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കേരളത്തിലേക്കോ? 50 % തീരുവ: തിരുപ്പൂരിലെ തുണിമില്ലുകളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനം

കോയമ്പത്തൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവ ഇന്ത്യയിലെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാര്‍ക്കു പോലും തിരിച്ചടിയായി മാറിയിരിക്കുകയാണ്. 50 ശതമാനം തീരുവയുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലെ ഓരോ കയറ്റുമതി മേഖലയിലും പതിയെ പതിയെ പ്രതിഫലിച്ചു കൊണ്ടിരിക്കുകയാണ്. ട്രംപ് നല്‍കിയ മുട്ടന്‍ പണി ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന വര്‍ഗത്തെ പോലും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുപ്പൂര്‍ ടെക്‌സ്‌റ്റൈല്‍ മേഖല.

ഇപ്പോഴിതാ, യുഎസ് താരിഫുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ തിരുപ്പൂര്‍ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്. രാജ്യത്തെ വസ്ത്ര നിര്‍മ്മാണ മേഖലയുടെ നട്ടെല്ലാണ് തിരുപ്പൂര്‍. അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനം അമേരിക്കന്‍ വിപണി തന്നെയാണ്.

Tiruppur

എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പ്രതികാരമായി തീരുവ 50 ശതമാനമായി ഉയര്‍ത്തിയതോടെ തിരുപ്പൂരില്‍ നിന്നുള്ള കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. തൊഴിലുടമകള്‍ പ്രതിസന്ധിയില്‍ ആയതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്. അതില്‍ വലിയ പങ്ക് സംസ്ഥാന തൊഴിലാളികള്‍ക്കാണ്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് തിരുപ്പൂരില്‍ തമ്പടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍. ഇവരുടെ എല്ലാം ജീവിത വരുമാനം ഈ തുണി മില്ലുകളില്‍ നിന്നുള്ള ചെറിയ വരുമാനമായിരുന്നു. കയറ്റുമതി പ്രതിസന്ധിയില്‍ ആയതോടെ പ്രദേശവാസികള്‍ക്ക് പോലും ജോലിയില്ലാത്ത സാഹചര്യമാണ്. ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ച് നാട്ടിലേക്ക് പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്കു മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വലിയ തിരക്കാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അനുഭവപ്പെട്ടത്.

നവരാത്രിയും ദീപാവലിയും ഒക്കെ വരാനിരിക്കുമ്പോഴാണ് പലര്‍ക്കും വെറും കൈയോടെ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ വന്നത്. അതേസമയം തിരുപ്പൂരില്‍ നിന്ന് എങ്ങോട്ട് പോകുമെന്ന് അറിയാതെ അവിടെത്തന്നെ തുടരുന്ന അന്യസംസ്ഥാന തൊഴിലാളികളും ഉണ്ട്. തമിഴ്‌നാടിന്റെ തൊട്ടടുത്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് നിരവധി പേര്‍ വരാന്‍ സാധ്യതയുണ്ട്.

ഒരു കാലത്ത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന, 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ ഇപ്പോള്‍ ഷിഫ്റ്റുകള്‍ വെട്ടിക്കുറയ്ക്കുകയും ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തു. ഡിമാന്‍ഡ് കുറയുന്നതോടെ, ബിസിനസുകള്‍ക്ക് ഏകദേശം 40 ശതമാനം നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍. തീരുവ കുറവുള്ള ബംഗ്ലാദേശ്, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ തിരുപ്പൂരിലേക്കുള്ള കരാറുകള്‍ പിടിച്ചെടുക്കുമെന്നും ആശങ്കയുണ്ട്.

ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയുടെ മൂന്നിലൊന്ന് ഭാഗവും വിതരണം ചെയ്യുന്നത് തിരുപ്പൂരിലെ ഹോസിയറി കയറ്റുമതി കേന്ദ്രത്തില്‍ നിന്നാണ്. 50 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഓര്‍ഡറുകള്‍ കുറഞ്ഞു. കോടിക്കണക്കിന് രൂപയുടെ തുണി കെട്ടിക്കിടക്കുകയാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാനുള്ള പണം പോലും തൊഴിലുടമകളുടെ കൈയില്‍ ഇല്ല.

പല യൂണിറ്റുകളും കഷ്ടിച്ച് 50 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നുത്. 2,500 കയറ്റുമതി വ്യവസായങ്ങളില്‍ ഏകദേശം 20 ശതമാനം ഇതിനകം അടച്ചുപൂട്ടി. കുടിയേറ്റ തൊഴിലാളികളില്‍ പകുതിയോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

ആയിരക്കണക്കിന് തൊഴിലാളികളുടെ തകര്‍ന്ന സ്വപ്‌നങ്ങളുടെയും ഇരുണ്ട ഭാവിയുടെയും കണ്ണീര്‍ വഹിച്ചാണ് ഒാരോ ട്രെയിനുകളും ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്നത്. അതില്‍ പ്രായമായവര്‍ നാട്ടിലേക്കു മടങ്ങുമ്പോള്‍ യുവ തലമുറ ചെന്നൈ, കോയമ്പത്തൂര്‍, തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ മേഖലയിലും മറ്റ് മേഖലകളിലും അവസരങ്ങള്‍ തേടിയാണ് പോകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+