Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരകാശിയില്‍ ഡ്രില്ലിംഗ് നിര്‍ത്തി, തൊഴിലാളികള്‍ക്ക് അടുത്തെത്താന്‍ മീറ്ററുകളുടെ ദൂരം മാത്രം

ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ കുടുങ്ങി കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തടസ്സപ്പെട്ടു. വെറും മീറ്ററുകളുടെ വ്യത്യാസം മാത്രമാണ് കുടുങ്ങി കിടക്കുന്നവര്‍ക്ക് അടുത്തേക്കുള്ളത്. ഇതിനിടയിലാണ് ഡ്രില്ലിംഗ് നിര്‍ത്തിവെച്ചത്. അതേസമയം ഈ തൊഴിലാളികള്‍ക്ക് അടുത്തേക്കുള്ള വഴി കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടിരിക്കുകയാണ്. ഡ്രില്ലിംഗ് മെഷീന്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഡ്രില്ലിംഗ് പുനരാരംഭിച്ചത്. ബുധനാഴ്ച്ച രാത്രി ഡ്രില്ലിംഗ് മെഷീന്റെ പ്രവര്‍ത്തനം ആറ് മണിക്കൂറോളം നിലച്ചുപോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് മുതല്‍ ചൊവ്വാഴ്ച്ച രാത്രി വരെ ഡ്രില്ലിംഗ് നിലച്ചിരുന്നു. നിലവില്‍ 46.8 മീറ്റര്‍ വരെയാണ് സില്‍ക്ക്യാര തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ ഡ്രില്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വിദഗ്ധനായ അര്‍നോള്‍ഡ് ഡിക്‌സ് സില്‍ക്യാരയില്‍ എത്തിയിട്ടുണ്ട്.

uttarakashi-tunnel-rescue

രക്ഷാപ്രവര്‍ത്തനം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഡിക്‌സാണ് ഉപദേശം നല്‍കുന്തന്. അതേസമയം ഡ്രില്ലിംഗ് മെഷീന് തകരാര്‍ സംഭവിച്ചതായി ഡിക്‌സ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ അര്‍ധ രാത്രി ഇവരെ പുറത്തെത്തിക്കുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. നാളെ രാവിലെ ഇവരെ പുറത്തെത്തിക്കുമോ എന്നും ഉറപ്പില്ല. രക്ഷാപ്രവര്‍ത്തനം ഇതോടെ വൈകാനും സാധ്യതയുണ്ട്.

അതേസമയം ഡ്രില്ലിംഗ് മെഷീന്റെ കേടുപാടുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നതായി ഡിക്‌സ് അറിയിച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരിലേക്കുള്ള വഴി ഉണ്ടാക്കുന്നതിന് വെറും മീറ്ററുകള്‍ക്ക് അടുത്തെത്തിയിരിക്കുകയാണ് ഞങ്ങള്‍. കുടുങ്ങി കിടക്കുന്നവര്‍ സുരക്ഷിതരാണ്. എന്നാല്‍ ഡ്രില്ലിംഗ് മെഷീന്‍ പൊട്ടിയിരിക്കുകയാണ്. അതിന്റെ പ്രശ്‌നം പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച മാത്രമേ അത് പൂര്‍വസ്ഥിതിയിലെത്തൂ.

മൂന്ന് തവണയാണ് ഡ്രില്ലിംഗ് മെഷീന്‍ തകരാറിലായതെന്നും ഡിക്‌സ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എന്‍ഡിഎംഎയിലെ മുതിര്‍ന്ന അംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെയും രക്ഷാപ്രവര്‍ത്തകരെയും ഒരുപോലെ അപകടത്തിലാക്കുമെന്ന് ലെഫ് ജനറല്‍ സയ്യിദ് ഹസനൈന്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച ദൗത്യം വിജയകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി ഉത്തരകാശിയിലെ മതാലിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വിദഗ്ധരുമായി അദ്ദേഹം നിരന്തരം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടവും അദ്ദേഹം വഹിക്കുന്നുണ്ട്. മനശാസ്ത്രജ്ഞരെയും, മാനസികാരോഗ്യ ഡോക്ടര്‍മാരെയും സില്‍ക്ക്യാരയില്‍ എത്തിച്ച് കുടുങ്ങി കിടക്കുന്നവരുമായി സംസാരിക്കാനുള്ള വഴിയൊരുക്കുന്നുണ്ട്. ഇവരുടെ മാനസിക നിലയാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രിയും തൊഴിലാളികളുമായി സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+