പോസ്റ്റല്‍ ബാലറ്റുകളില്‍ തുരുതരാ ടിക്കും ഒപ്പുമിട്ട് സൈനിക ഉദ്യോഗസ്ഥന്; അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. പോസ്റ്റല്‍ ബാലറ്റുകളില്‍ സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് ടിക്ക് ചെയ്യുന്നതും ഒപ്പിടുന്നതുമായ വീഡിയോ ഹരീഷ് റാവത്ത് പുറത്തുവിട്ടു. ബി ജെ പി പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ ഇക്കാര്യം വന്നിട്ടുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോയ്ക്കൊപ്പം ചോദിച്ചു.
''എല്ലാവരുടെയും അറിവിേേലക്കായി ഒരു ചെറിയ വീഡിയോ പങ്കിടുന്നു. ഒരു സൈനിക കേന്ദ്രത്തിലെ ഒരാള്‍ എങ്ങനെയാണ് നിരവധി ബാലറ്റ് പേപ്പറുകളില്‍ ടിക്ക് ചെയ്ത് ഒപ്പിടുന്നത് എന്ന് ഇത് കാണിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രദ്ധിക്കുമോ?' ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. അതേസമയം ട്വീറ്റിലെ വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താന്‍ ഹരീഷ് റാവത്തിന്റെ വക്താവ് സുരേന്ദ്ര കുമാര്‍ വിസമ്മതിച്ചു. എന്നാല്‍ ഇത് ഉത്തരാഖണ്ഡില്‍ നിന്നുള്ളത് തന്നെയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ സ്വമേധയാ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷ് റാവത്തിന്റെ ട്വീറ്റ് സംസ്ഥാന കോണ്‍ഗ്രസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'ജനാധിപത്യത്തിന്റെ പരിഹാസം' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ പരിഹസിക്കുന്ന ഈ വീഡിയോയില്‍, ഒരു സൈനിക കേന്ദ്രത്തില്‍ ഒരാള്‍ താന്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി നിരവധി പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളില്‍ ടിക്ക് ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്നതായി കാണാം.

തിരഞ്ഞെടുപ്പ് കമ്മീഷന് അത് മനസിലാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം, ഉത്തരാഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രീതം സിംഗ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരെ ബി ജെ പി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഇത് കോണ്‍ഗ്രസിന്റെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഉത്തരാഖണ്ഡ് ബി ജെ പി മീഡിയ ഇന്‍ ചാര്‍ജ് മന്‍വീര്‍ സിംഗ് ചൗഹാന് പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്. ആസന്നമായ തോല്‍വി മുന്നില്‍ കണ്ട് നേരത്തെ ഇ വി എമ്മില്‍ കൃത്രിമം കാണിച്ചിരുന്നു എന്ന് പ്രചരിപ്പിച്ച പാര്‍ട്ടി ഇപ്പോള്‍ ബാലറ്റ് പേപ്പറിനെക്കുറിച്ച് സംസാരിക്കുകയാണ്.

ഇത് ആ പാര്‍ട്ടിയുടെ നിരാശയാണ് കാണിക്കുന്നത്, മന്‍വീര്‍ സിംഗ് ചൗഹാന് പറഞ്ഞു. സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും ആധികാരികത പരിശോധിക്കാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസ് ഒഴിവാക്കണമെന്നും ചൗഹാന് പറഞ്ഞു. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നായിരുന്നു നടന്നത്. മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കും. 62 ശതമാനമായിരുന്നു ഉത്തരാഖണ്ഡിലെ ഇത്തവണത്തെ പോളിംഗ്. 2017ല്‍ നരേന്ദ്ര മോദി തരംഗത്തില്‍ 70 നിയമസഭാ സീറ്റുകളില്‍ 57 ലും ബി ജെ പി വിജയിച്ചിരുന്നു.

കോണ്‍ഗ്രസ് 11 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഇപ്പോള്‍ ഭരണകക്ഷിക്കൊപ്പമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചത്. 2017 ല്‍ 46.51 ശതമാനം വോട്ടാണ് ബി ജെ പിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 33.49 ശതമാനം വോട്ട് ലഭിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി ജെ പിയാണ് നേട്ടമുണ്ടാക്കിയത്. ബി ജെ പി 61.66 ശതമാനം വോട്ട് നേടിയ ലോക്സഭയിലേക്കുള്ള അഞ്ച് സീറ്റും തൂത്തുവാരി. കോണ്‍ഗ്രസ് 31.73 ശതമാനം വോട്ടിലൊതുങ്ങി.
एक छोटा #वीडियो सबकी जानकारी के लिए वायरल कर रहा हूंँ, इसमें एक #आर्मी के सेंटर में किस प्रकार से एक ही व्यक्ति सारे #वोटों को टिक कर रहा है और यहां तक कि सभी लोगों के हस्ताक्षर भी वही कर रहा है, उसका एक नमूना देखिए, क्या इलेक्शन कमिशन इसका संज्ञान लेना चाहेगा?@UttarakhandCEO pic.twitter.com/yAd4UVPpLh
— Harish Rawat (@harishrawatcmuk) February 22, 2022
-
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത!












Click it and Unblock the Notifications