തോല്‍പ്പിച്ചത് മുസ്ലീങ്ങള്‍, അവര്‍ തെറ്റായ ബദല്‍ തെരഞ്ഞെടുത്തു; തോല്‍വിയില്‍ മായാവതി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധിക്കാതിരുന്നത് മുസ്ലീങ്ങള്‍ ബി ജെ പിയ്ക്ക് വോട്ട് ചെയ്തതിനാലാണെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ബി ജെ പിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും മുസ്ലീങ്ങള്‍ തെറ്റായ ബദല്‍ തിരഞ്ഞെടുത്തുവെന്ന് മായാവതി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം അവലോകനം ചെയ്യുന്നതിനായി പാര്‍ട്ടി അധ്യക്ഷ മായാവതിബി എസ് പിയുടെ ഉത്തരാഖണ്ഡ് യൂണിറ്റിലെ ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിച്ചിരുന്നു. ഇതിലാണ് ബി എസ് പി ഈ നിഗമനത്തിലെത്തിയത്.
ഉത്തര്പ്രദേശിലെപ്പോലെ ഉത്തരാഖണ്ഡിലും ഭരണകക്ഷിയായ ബി ജെ പിയെ പരാജയപ്പെടുത്താന്‍ വളരെയധികം പരിശ്രമിച്ചെങ്കിലും ശരിയായ ബദല്‍ തിരഞ്ഞെടുക്കുന്നതില്‍ മുസ്ലീം സമുദായത്തിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് അവലോകന യോഗത്തില്‍ കണ്ടെത്തി. ഇക്കാരണത്താല്‍, ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ മനോഭാവം തുടങ്ങിയ വിഷയങ്ങളില്‍ ബി ജെ പിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത നീരസമുണ്ടായിട്ടും ഭരണ കക്ഷിയ്ക്ക് വീണ്ടും നേട്ടമുണ്ടായി, ബി എസ് പി പ്രസ്താവനയില്‍ പറഞ്ഞു.

ഭാവിയില്‍ ഈ ആളുകളുടെ മനോഭാവം മാറിയില്ലെങ്കില്‍ പ്രശ്നം പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ബി എസ് പിയുടെ എതിരാളികള്‍ സാമ്പത്തിക സ്വാധീനം ഉപയോഗിക്കുകയും 'വൃത്തികെട്ട രാഷ്ട്രീയം' ചെയ്യാന്‍ കഴിവുള്ളവരാണെന്നും ഓര്‍മ്മിക്കണമെന്ന് മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുതെന്നും പോരായ്മകള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബി എസ് പിക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

ആകെ വോട്ടിന്റെ 4.82 ശതമാനം മാത്രമാണ് ബി എസ് പിയ്ക്ക് ലഭിച്ചത്. ബി ജെ പി 47 സീറ്റുകള്‍ നേടിയാണ് ഭരണം നിലനിര്‍ത്തിയത്. അതേസമയം ഉത്തര്‍പ്രദേശിലും കനത്ത തിരിച്ചടിയാണ് ബി എസ് പി ഏറ്റുവാങ്ങിയത്. ഒരു കാലത്ത് ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ നിന്ന് ഒരു അംഗം മാത്രമെന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ബി എസ് പി. അതേസമയം സമാജ്വാദി പാര്‍ട്ടിയുടെ 'ഗുണ്ടാരാജ്' വീണ്ടും വരുമോ എന്ന ഭയം മൂലം ദളിതരും ഒ ബി സി വിഭാഗക്കാരും ബി ജെ പിയ്ക്ക് വോട്ടു ചെയ്തുവെന്നാണ് യു പിയിലെ പരാജയ കാരണമായി ബി എസ് പി പറഞ്ഞത്.

ബി എസ് പിയുടെ അനുയായികള്‍ക്ക് പോലും ഈ ഭയം ഉണ്ടായെന്നും എസ് പി അധികാരത്തില്‍ വരാതിരിക്കാന്‍ അവര്‍ ബി ജെ പിയ്ക്ക് വോട്ട് ചെയ്യുകയായിരുന്നെന്നുമാണ് മായാവതിയുടെ നിരീക്ഷണം. ബി എസ് പി ബി ജെ പിയുടെ ബി ടീമാണെന്ന പ്രചാരണം മുസ്ലിം വോട്ടുകളും ബി ജെ പി വിരുദ്ധ വോട്ടുകളും തങ്ങളില്‍ നിന്ന് അകലാന്‍ കാരണമാക്കിയെന്നും മായാവതി പറഞ്ഞിരുന്നു. ബി ജെ പിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങള്‍ എസ് പിയെ വിശ്വസിച്ചെന്നും ഇത് തങ്ങളെ ബാധിച്ചെന്നുമാണ് ബി എസ് പി പറയുന്നത്.

യു പി നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമായിരുന്നു ബി ജെ പി സ്വന്തമാക്കിയത്. ഇതോടെ യു പിയില്‍ കാലാവധി പൂര്‍ത്തിയാക്കി രണ്ടാം തവണയും വിജയിക്കുന്ന ആദ്യ മുഖ്യമന്ത്രി എന്ന ചരിത്ര നേട്ടവും യോഗി ആദിത്യനാഥ് സ്വന്തമാക്കി. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും കൂടാതെ മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലും ബി ജെ പിയാണ് അധികാരം പിടിച്ചത്.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications