സഹപ്രവർത്തകയെ കൊലപ്പെടുത്തി മൃതദേഹം സിമന്റിട്ട് മൂടി; മകളെ പുഴയിലെറിഞ്ഞു, ദമ്പതികൾ അറസ്റ്റിൽ
വഡോദര: മൂന്ന് വയുകാരിയേയും വളർത്തമ്മയേയും ദമ്പതികൾ കൊലപ്പെടുത്തി. ഗുജറാത്തിലെ ദഹോദിലാണ് സംഭവം. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് സിനിമാക്കഥയെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസിന് സാധിച്ചത്.
മൂന്നുവയസുകാരിയേയും വളർത്തമ്മയേയും കാണാതായെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ കൊലപ്പെടുത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ വളർത്തമ്മയേയും ഇവർ കൊലപ്പെടുത്തി വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ പതിനാല് ചാക്ക് സിമന്റിട്ട് ടാങ്ക് മൂടുകയും ചെയ്കു. വിശദാംശങ്ങൾ ഇങ്ങനെ:

കാണാതാകുന്നു
നന്ദ സിസോദിയ എന്ന നാൽപ്പത്തിയെട്ടുകാരിയേയും അവരുടെ വളർത്തുമകൾ ഷിയോണ എന്ന എയ്ഞ്ചിലിനേയും കാണാതാകുന്നതോടെയാണ് ദുരൂഹത തുടങ്ങുന്നത്. അംഗനവാടി ജീവനക്കാരിയായിരുന്നു നന്ദ. നവംബർ 17ാം തീയതിയാണ് ഇവരെ കാണാതാകുന്നത്. അവിവാഹിതയായിരുന്ന നന്ദ വളർത്തുമകൾക്കൊപ്പമായിരുന്നു താമസം.

പോലീസിൽ പരാതി
നവംബർ 17ാം തീയതി വൈകിട്ട് നന്ദ തന്റെ അയൽവാസിയായ അർജുൻ വഹോനിയെ വിളിച്ച് വീട്ടിലെ ലൈറ്റ് അണയ്ക്കണമെന്ന് നിർദ്ദേശം നൽകി. പത്തൊൻപതാം തീയതിക്ക് ശേഷവും നന്ദ വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളോട് അന്വേഷിച്ചു. ആർക്കും നന്ദയേയും കുട്ടിയേയും പറ്റി വിവരം ഉണ്ടായിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നിൽ സഹപ്രവർത്തക
നന്ദയുടെയും എയ്ഞ്ചിലന്റെയും തിരോധാനത്തിന് പിന്നിൽ മജ്ഞു ഭാഭോർ എന്ന സ്ത്രീയും ഭർത്താവ് ദിലീപും സംശയത്തിന്റെ നിഴലിലായി. നന്ദയുടെ അടുത്ത സുഹൃത്തും അംഗനവാടി ജീവനക്കാരിയുമായിരുന്നു മജ്ഞു. കാണാതാകുന്നതിന് മുൻപ് നന്ദയും എയ്ഞ്ചലും ഇവരുടെ വീട്ടിൽ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചു. ലിഖേദയിലെ ഹദാഫ് നദിയിൽ നിന്നും നവംബർ 23ന് എയ്ഞ്ചലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ പോലീസ് ദമ്പതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

കൂടുതൽ തെളിവുകൾ
നന്ദയേയും കുട്ടിയേയും കണ്ടിട്ടേയില്ലെന്ന നിലപാടിൽ മജ്ഞുവും ഭർത്താവും ഉറച്ച് നിന്നു. പോലീസ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു. ഇവരുടെ വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും നന്ദയുടെ ഫോണിന്റെ ടവർ ലൊക്കേഷനുകളും പരിശോധിച്ചു. നന്ദ സംഭവ ദിവസം മജ്ഞുവിന്റെ വീട്ടിലെത്തിയതിന് ദൃക്സാക്ഷികളും ഉണ്ടായതോടെ ഇരുവരും കുടുങ്ങി. ഇതോടെ പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കൊണ്ടുപോയി.

ഒടുവിൽ കുറ്റസമ്മതം
ചോദ്യം ചെയ്യലിൽ നന്ദയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദമ്പതികൾ കുറ്റസമ്മതം നടത്തിയെന്ന് ദാഹോദ് ടൗൺ പോലീസ് ഇൻസ്പെക്ടർ കെ ജി പട്ടേൽ വ്യക്തമാക്കി. നന്ദയുടെ കൊലപാതകം കുട്ടി പുറത്ത് പറയുമോയെന്ന ഭയം മൂലമാണ് കുട്ടിയേയും കൊലപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു. കൊലപാതകകാരണം എന്താണെന്ന് പുറത്ത് പറയാൻ പോലീസ് തയാറായിട്ടില്ല,

വാട്ടർ ടാങ്കിൽ
വീടിന് പുറകിലുള്ള വാട്ടർ ടാങ്കിൽ നന്ദയുടെ ശരീരം മറവ് ചെയ്യുകയായിരുന്നു. മൃതദേഹം അഴുകി മണം പുറത്തേയ്ക്ക് വരാതിരിക്കാൻ 14 ചാക്ക് സിമന്റ് ഇവർ ടാങ്കിനുള്ളിൽ നിറച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ടാങ്കിന് മുകളിൽനിന്നും സിമന്റ് പാളികൾ നീക്കം ചെയ്ത് നടത്തിയ പരിശോധനയ്ക്കൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications