Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വേണ്ടത് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ; അംഗീകരിച്ചാൽ ഗെയിം ചെയിഞ്ചറാകും

തിരുവനന്തപുരത്തെയും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള എംപിയായ കൊടുക്കുന്നിൽ സുരേഷ് . കേരളത്തിന് സ്ലീപ്പർ ലഭിക്കുകയാണെങ്കിൽ ഈ റൂട്ടിൽ യാത്രക്കാർക്ക് അത് വലിയ ഉപകാരമായേക്കുമെന്നാണ് ചർച്ചകൾ . ഏകദേശം 1,358 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ നിലവിൽ സർവീസ് നടത്തുന്ന ശബരി എക്സ്പ്രസ് പോലുള്ള ട്രെയിനുകൾക്ക് 29 മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിക്കുകയെന്നത് റെയിൽവെയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും.

ഈ റൂട്ടിലെ നിലവിലുള്ള ട്രാക്കുകൾ ട്രെയിനിന്റെ പരമാവധി വേഗതയായ 160-180 കി.മീ/മണിക്കൂറിന് അനുയോജ്യമല്ല എന്നതാണ് പ്രധാന വെല്ലുവിളി. ഇലക്ട്രിഫിക്കേഷൻ മെച്ചപ്പെടുത്തലുകൾ, സിഗ്നലിംഗ് പരിഷ്കാരങ്ങൾ, വളവുകൾ നിവർത്തൽ തുടങ്ങിയ വിപുലമായ നവീകരണങ്ങൾ ആവശ്യമാണ്.

1 358 29 160-180 10-15 16 1 128 2- 3- 2 000-4 000 1 030 2 - - 620 24- 800 - - 3 000-6 000 -

16 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിൻ (1,128 യാത്രക്കാരെ ഉൾക്കൊള്ളുന്ന എസി ഫസ്റ്റ്, 2-ടയർ, 3-ടയർ ബർത്തുകൾ) അനർസംസ്ഥാന തൊഴിലാളികൾ, വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർക്ക് പ്രയോജനകരമാകും. എന്നാൽ സൗത്ത് സെൻട്രൽ റെയിൽവേയിലെ പരിപാലന കേന്ദ്രങ്ങളെ ഇത് സമ്മർദ്ദത്തിലാക്കിയേക്കാം. പ്രത്യേക സൗകര്യങ്ങളില്ലാത്തത് ട്രെയിനുകൾ വേഗത്തിൽ സർവീസിനൊരുക്കാൻ തടസ്സമുണ്ടാക്കുകയും സേവന തടസ്സങ്ങൾക്ക് കാരണമാകുകയും ചെയ്യും.

സാമ്പത്തികമായി നോക്കുമ്പോൾ, രാജധാനി ട്രെയിനുകൾക്ക് സമാനമായ ഉയർന്ന ടിക്കറ്റ് നിരക്ക് (സ്ലീപ്പർ ക്ലാസുകൾക്ക് 2,000 - 4,000) വിമാനയാത്രയ്ക്ക് ബദൽ തേടുന്ന ബിസിനസ്സുകാരെ ആകർഷിച്ചേക്കാം. നിലവിൽ, വിമാനത്തിൽ 1,030 കിലോമീറ്റർ ദൂരം 2 മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും. എന്നാൽ, ഈ മെട്രോ ഇതര റൂട്ടിൽ തുടക്കത്തിൽ കുറഞ്ഞ യാത്രക്കാർ മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. ഇത് സർവ്വീസിനെ ബാധിച്ചേക്കും

തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ

തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ് നിലവിൽ വന്ദേഭാരത് സ്ലീപ്പർ പരിഗണിക്കുന്നതെന്നാണ് സൂചന. 620 കിലോമീറ്റർ ദൂരമുള്ള ഈ തീരദേശ പാതയിൽ നിലവിൽ 24-ലധികം പ്രതിദിന ട്രെയിനുകളുണ്ട്. എന്നിരുന്നാലും വിനോദസഞ്ചാരികളും തീർത്ഥാടകരുമെല്ലാം സ്ലീപ്പർ ട്രെയിനിനായി ആവശ്യം ഉയർത്തുന്നുണ്ട്. കാസർഗോഡ് വന്ദേ ഭാരത് സർവീസ് ഇതിനകം ഈ മേഖലയിൽ പരീക്ഷിച്ച് വിജയിച്ചതാണ്. 800 കിലോമീറ്ററിലധികം ദൂരമുള്ള രാത്രികാല യാത്രകൾക്കാണ് സ്ലീപ്പർ ട്രെയിനുകൾ കൂടുതൽ അനുയോജ്യം. അതിനാൽ, മംഗലാപുരം റൂട്ടിൽ സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുകയാണെങ്കിൽ അവ പൂർണ്ണമായി ഉപയോഗിക്കപ്പെടാതെ പോകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ഉണ്ട്.

ബെംഗളൂരു - തിരുവനന്തപുരം റൂട്ടാണ് കൂടുതൽ പ്രതീക്ഷ നൽകുന്നതും യാത്രക്കാരുടെ ആവശ്യം കൂടുതലുള്ളതുമായ ഒരു ഓപ്ഷൻ. കൊച്ചി-ബെംഗളൂരു വന്ദേഭാരത് ഇതിനോടകം തന്നെ ഹിറ്റാണ്. അതുകൊണ്ട് തന്നെ ഈ റൂട്ടിൽ ഒരു സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കുകയാണെങ്കിൽ ട്രെയിൻ ഒരു ഗെയിം ചെയ്ഞ്ചർ ആയേക്കും. ബെംഗളൂരുവിലെ തൊഴിൽ മേഖലയിലേക്കും തിരുവനന്തപുരത്തെ ടൂറിസം കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് വഴിയൊരുക്കും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് ഉണർവ് നൽകും.

ഈ റൂട്ടിൽ വിമാന ടിക്കറ്റ് നിരക്ക് (3,000-6,000) കൂടുതലായതിനാൽ ട്രെയിൻ യാത്ര കൂടുതൽ ലാഭകരമായിരിക്കും. അതിനാൽ, ഹൈദരാബാദ് പോലുള്ള റൂട്ടുകളേക്കാൾ കൂടുതൽ വരുമാനം ഈ റൂട്ടിൽ നിന്ന് ലഭിക്കും. ചുരുക്കത്തിൽ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ദക്ഷിണേന്ത്യയിലെ ദൂരയാത്രകൾക്ക് ആശ്വാസകരമാണെങ്കിലും, ബെംഗളൂരു-തിരുവനന്തപുരം റൂട്ടിനാണ് കൂടുതൽ ഡിമാൻഡും മികച്ച അടിസ്ഥാന സൗകര്യങ്ങളും വരുമാന സാധ്യതയുമുള്ളത്. ഇത് റെയിൽ ടൂറിസത്തിലും കുടിയേറ്റത്തിലും സുസ്ഥിരമായ വളർച്ചയ്ക്ക് കാരണമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+