Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരണാസി സ്‌ഫോടനം: മുഖ്യപ്രതി വലിയുള്ളഖാന് വധശിക്ഷ വിധിച്ച് കോടതി

ദില്ലി: 2006ലെ വാരാണസി സ്‌ഫോടന പരമ്പര കേസിലെ പ്രധാന പ്രതി വലിയുള്ള ഖാന് വധശിക്ഷ വിധ വിധിച്ച് കോടതി. ഗാസിയാബാദ് കോടതിയാണ് വലിയുല്ലാ ഖാന് ശിക്ഷ വിധി. പ്രതികുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2006 മാര്‍ച്ച് 7ന് വാരണാസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടന പരമ്പര നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.

ശനിയാഴ്ച ജില്ലാ സെഷൻസ് ജഡ്ജി ജിതേന്ദ്ര കുമാർ സിൻഹ, കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരവും ചുമത്തിയ രണ്ട് കേസുകളിൽ വലിയുള്ളയെ ശിക്ഷിച്ചതായി ജില്ലാ സർക്കാർ അഭിഭാഷകൻ രാജേഷ് ശർമ വാർത്താ ഏജൻസിയായ പിടിഐയോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ പ്രതിയെ വെറുതെവിട്ടതായും അദ്ദേഹം പറഞ്ഞു.

court-

2006 മാർച്ച് 7 ന്, ലങ്കാ പോലീസ് സ്റ്റേഷനിലെ സങ്കട് മോചക് ക്ഷേത്രത്തിനുള്ളിൽ വൈകുന്നേരം 6.15 നായിരുന്ന് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് റിട്ടയറിങ് റൂമിന് പുറത്തും ഒരു ബോംബ് പൊട്ടിത്തെറിച്ചു. അതേ ദിവസം ദഷ്‌മവേദ് പോലീസ് സ്‌റ്റേഷനിലെ റെയിൽവേ ക്രോസിങ്ങിലെ പാളത്തിന് സമീപം ഒരു കുക്കർ ബോംബ് കണ്ടെത്തി ബോംബ് സ്ക്വാഡ് നിർവീര്യമാക്കുകയും ചെയ്തിരുന്നു.

ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍

വാരാണസിയിലെ അഭിഭാഷകർ കേസ് വാദിക്കാൻ വിസമ്മതിച്ചതിനെ തുർന്ന് അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയിൽ ഹാജരാക്കി വിസ്തരിച്ചിരുന്നു. വലിയുള്ള ഖാന് ബംഗ്ലാദേശിലെ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്ലാമിയെന്ന തീവ്രവവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരനാണെന്നും 2006 ഏപ്രിലിൽ തന്നെ സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക ദൗത്യസംഘം വ്യക്തമാക്കിയിരുന്നു.

കോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ഉത്തർപ്രദേശ് പോലീസിന്റെ അഭിനന്ദനാർഹമായ വിജയമാണ്, എന്തെങ്കിലും സംശയമുള്ളവരുണ്ടെങ്കില്‍ അവർ പോയി വിശ്രമിക്കണം എന്നായിരുന്നു മുൻ ഉത്തർപ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗിന്റെ പ്രതികരണം. യുപി പോലീസ് ഏറ്റവും മികച്ച പോലീസാണ്, അതിന് മികച്ച അന്വേഷണ വിഭാഗമുണ്ട്. അവർ നിയമം പാലിക്കുന്നു. ഇന്നത്തെ വിധി നിയമം അതിന്റെ വഴിക്ക് പോകുന്നതല്ലാതെ മറ്റൊന്നുമല്ല, രാജ്യത്തെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശക്തമായ ഒരു മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+