സര്‍ദാര്‍പുരയില്‍ ഗെലോട്ടിനെതിരെ വസുന്ധര രാജ? രാജസ്ഥാനില്‍ മെഗാ നീക്കത്തിന് ബിജെപി
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വമ്പന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സര്‍ദാര്‍പുരയില്‍ ഇത്തവണ ബിജെപി നിര്‍ത്താന്‍ പോകുന്നത് വസുന്ധര രാജ സിന്ധ്യയാവാന് സാധ്യത. ബിജെപി ഇക്കാര്യത്തില്‍ സജീവ ചര്‍ച്ചകളാണ് നടത്തുന്നത്. സര്‍ദാര്‍പുര ഗെലോട്ട് 1998 മുതല്‍ മത്സരിക്കുന്ന മണ്ഡലമാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ വസുന്ധര രാജയ്ക്ക് ഇത് അവസാന തെരഞ്ഞെടുപ്പ് ആകാനുള്ള സാധ്യതയുമുണ്ട്.
ബിജെപി നേതൃത്വം അവരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ബദലായി ഒരു നേതൃത്വത്തെ രാജസ്ഥാനില്‍ വളര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഗെലോട്ടുമായി രഹസ്യമായ രാഷ്ട്രീയ ബന്ധം വസുന്ധരയ്ക്കുണ്ടെന്നാണ് ആരോപണം. വസുന്ധരയ്ക്കെതിരെ ഉയര്‍ന്ന പല ആരോപങ്ങളും ഗൗരവത്തോടെ നേരിടാന്‍ ഗെലോട്ട് തയ്യാറായിട്ടില്ല. സച്ചിന് പൈലറ്റ് ഈ വിഷയം ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു.

ഈ ആരോപണത്തെ പൊളിക്കാനും, വസുന്ധരയുടെ സംസ്ഥാനത്തെ ആധിപത്യം തകര്‍ക്കാന്‍ കൂടിയാണ് ബിജെപി സര്‍ദാര്‍പുരയില്‍ അവരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. വസുന്ധര മത്സരിക്കുന്നതോടെ ഗെലോട്ടിനെ മണ്ഡലത്തില്‍ മാത്രമായി തളച്ചിടാനാവുമെന്നും ബിജെപി കരുതുന്നു. വസുന്ധരയില്ലെങ്കില്‍ കേന്ദ്ര മന്ത്രിയും ജോധ്പൂര്‍ എംപിയുമായ ഗജേന്ദ്ര ഷെഖാവത്തിനെ മത്സരിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
എന്നാല്‍ വസുന്ധര മത്സരിക്കാന്‍ തയ്യാറാണെന്നാണ് ബിജെപി നേതൃത്വം നല്കുന്ന സൂചന.അതേസമയം ഷെഖാവത്തിനും ഈ സീറ്റില്‍ മത്സരിക്കാന്‍ താല്പര്യമുണ്ട്. എന്നാല്‍ വസുന്ധരയ്ക്ക് ജല്രപട്ടണത്തില് നിന്ന് മത്സരിക്കാനാണ് താല്പര്യം. 2003 മുതല്‍ ജലാവറില്‍ നിന്നാണ് വസുന്ധര മത്സരിക്കാറുള്ളത്. ബിജെപി ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള മത്സരത്തിനാണ് ഒരുങ്ങുന്നത്. രണ്ട് കേന്ദ്ര മന്ത്രിമാരെ ഇത്തവണ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് എംപിമാരെയും മത്സരിക്കാനായി രംഗത്തുണ്ട്. ഈ ആറ് പേരെ കോണ്‍ഗ്രസിലെ അതിശക്തമായ ആറ് നേതാക്കള്‍ക്കെതിരെയാണ് മത്സരിപ്പിക്കുക. സച്ചിന് ഗെലോട്ടിനെതിരെ അടക്കം വന്‍ നേതാക്കള്‍ ഇത്തവണ മത്സരത്തിനിറങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും ഈ നേതാക്കളോട് തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്സമന്ധ് എംപി ദിയാ കുമാരി കോണ്‍ഗ്രസിന്റെ നിയമസഭാ സ്പീക്കര്‍ സിപി ജോഷിക്കെതിരെ നാദ് ദ്വാരയില്‍ മത്സരിച്ചേക്കും. നേരത്തെ ഗെലോട്ടും വസുന്ധരയും തമ്മിലുള്ള ഒരു ചിത്രം വലിയ ചര്‍ച്ചയായിരുന്നു. വസുന്ധര രാജ തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ബുധനാഴ്ച്ച വൈകീട്ട് അമിത് ഷായും നദ്ദയും രാജസ്ഥാനിലെത്തിയിട്ടുണ്ട്.
വസുന്ധരയെ നേതൃനിരയില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിലാണ് ബിജെപി. വസുന്ധരയുമായി ഷായും, നദ്ദയും 15 മിനുട്ടോളം കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചര്‍ച്ചയായി. പാര്‍ട്ടിയുടെ പരിവര്‍ത്തന്‍ യാത്രകളുടെ പ്രതികരണവും ഇവര്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന ശക്തമായ സന്ദേശം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതിലൂടെ മാത്രമേ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാനാവൂ എന്നാണ് നേതാക്കള്‍ അറിയിച്ചത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications