Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണം: ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്ത്. ഉത്തരാഖണ്ഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും ധന് സിങ് റാവത്ത് പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യന്‍ ചരിത്രത്തെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികളുടെ സിലബസ് തയ്യാറാക്കേണ്ടത്. വേദപുരാണത്തിനും ഗീതയ്ക്കുമൊപ്പം പ്രാദേശിക നാടന്‍ ഭാഷകളും പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. പുതിയ സിലബസ് ഉടന്‍ തയ്യാറാക്കുമെന്നും പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ മന്ത്രിസഭാ യോഗത്തില്‍ രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ് പ്രസ്ഥാനത്തിന്റെ ചരിത്രവും മഹത് വ്യക്തിത്വങ്ങളും പുതിയ സിലബസില്‍ പഠിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

dhan sing

പുതിയ കരിക്കുലം സംബന്ധിച്ച വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം ക്ഷണിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡൂണ്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരീക്ഷാ പര്‍വ് 4.0 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള സിലബസ് തയ്യാറാക്കാന്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.

പരീക്ഷ ഒരു ഉത്സവമാണെന്നും അത് ഒരു ഉത്സവമായി കാണണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'പരീക്ഷ പര്‍ചാ' പരിപാടി മൂലം ലക്ഷക്കണക്കിന് കുട്ടികളുടെ ആത്മവീര്യം വര്‍ധിച്ചു എന്നും അദ്ദേഹം അവകാശപ്പെട്ടു. ഏത് പരീക്ഷയ്ക്കും മുമ്പ് കുട്ടികള്‍ക്കായി കൗണ്‍സിലിംഗ് നടത്തേണ്ടത് അത്യാവശ്യമാണെന്നും രക്ഷിതാക്കളെ ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, പ്രതിമാസ പരീക്ഷകള്‍ നടത്തി കുട്ടികളെ പ്രധാന പരീക്ഷകള്‍ക്ക് തയ്യാറാക്കണം. എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും പേരന്റ്-ടീച്ചര്‍ അസോസിയേഷന്‍ (പി ടി എ) രൂപീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അതേസമയം, വര്‍ദ്ധിച്ചുവരുന്ന പരാതികളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഒരു ഏകോപന സമിതി രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ സഹായത്തെക്കുറിച്ചും സംസ്ഥാനത്തിന്റെ സ്ഥാനത്തെക്കുറിച്ചും അദ്ദേഹം പരിപാടിയില്‍ വിശദീകരിച്ചു. ഇത്തവണ വിദ്യാഭ്യാസത്തിന് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം ഉത്തരാഖണ്ഡിന് ലഭിക്കുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് റാവത്ത് പറഞ്ഞു. സമഗ്ര ശിക്ഷാ അഭിയാനില്‍, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് 1,100 കോടിയിലധികം ലഭിക്കും.

ഇത് സംഭവിക്കുകയാണെങ്കില്‍, പ്രൈമറി മുതല്‍ സെക്കന്‍ഡറി വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ ഫര്‍ണിച്ചറുകള്‍ നല്‍കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്ര ശിക്ഷാ അഭിയാന്‍ സംസ്ഥാനത്തിന്റെ ബജറ്റ് പരിധി ഏകദേശം 907 കോടിയാണ്. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇത്തവണ ഉത്തരാഖണ്ഡിന് കൂടുതല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതൊക്കെ ഏത് ഭാവങ്ങളാ...ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍

സമഗ്ര ശിക്ഷാ അഭിയാന്‍ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡിന്റെ (പി എ ബി) യോഗം മെയ് 5 ന് ന്യൂഡല്‍ഹിയില്‍ നടന്നേക്കും. സംസ്ഥാനത്തിന് വേണ്ടി ബജറ്റ് അവതരണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഒരു സംഘം ഡല്‍ഹിയിലേക്ക് പോയതായി അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന 4705 അങ്കണവാടികളില്‍ പ്ലേ സ്‌കൂള്‍ അല്ലെങ്കില്‍ ബാലവാടി വികസിപ്പിക്കാന്‍ 47.05 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 35 കേന്ദ്രീയ വിദ്യാലയങ്ങളും നൗ സൈനിക് സ്‌കൂളുകളും സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 250 സ്‌കൂളുകളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന് 25 കോടി രൂപ വേണ്ടിവരും. അതുപോലെ, നിലവിലെ സെഷനില്‍, 1,000 സ്മാര്‍ട്ട് ക്ലാസുകള്‍ക്കായി 25 കോടി കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

5,173 അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ വിന്യസിക്കുകയോ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി പുറം കരാര്‍ നല്‍കുകയോ ചെയ്യും. 125 കോടിയോളം ഇതിനായി ചെലവഴിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ 1,386 സെക്കന്‍ഡറി സ്‌കൂളുകളില്‍ കംപ്യൂട്ടര്‍ അധ്യാപകരെ നിയമിക്കുന്നതിന് 41.58 കോടി രൂപ നിര്‍ദേശിച്ചിട്ടുണ്ട്. രുദ്രപ്രയാഗ്, ഉദംസിങ് നഗര്‍, ബാഗേശ്വര്‍, ഉത്തരകാശി എന്നീ നാല് ജില്ലകളില്‍ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് 120 കോടി രൂപ നിര്‍ദേശിച്ചിട്ടുണ്ട്.

ഓരോ ബ്ലോക്കിലും ഒരു ഹോസ്റ്റല്‍ സ്‌കീം നിര്‍ദ്ദേശിക്കുകയും പദ്ധതിക്കായി 2,850 കോടി ചെലവഴിക്കുകയും ചെയ്യും. 14,040 പ്രൈമറി സ്‌കൂളുകളിലും ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് ടിവി നല്‍കുന്നതിന് 70.20 കോടി ചെലവഴിക്കുമെന്നും മന്ത്രി പരിപാടിയില്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാഭ്യാസ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വിചക്ഷണരുമായും സന്നദ്ധ സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    വിജയ് ബാബുവിനെതിരെ അമ്മ എക്സിക്യൂട്ടിവ് യോഗം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+