പെൺകുട്ടി കൊല്ലപ്പെട്ട സംഭവം:അക്രമാസക്തരായി ജനക്കൂട്ടം,ബസിനും പോലീസ് വാഹനത്തിനും തീയിട്ടു
കൊൽക്കത്ത: പത്താം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുക്കിയെന്നും കേസിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. കൊൽക്കത്തയെയും സിൽഗുരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ 31ലാണ് ഞായറാഴ്ച വൈകിട്ടോടെ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സ്കൂൾ വിദ്യാർത്ഥിനിക്കെതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
അക്രമാസക്തരായ പ്രതിഷേധക്കാർ സർക്കാർ ബസുകളും പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് കന്നത്ത പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ പ്രദേശത്ത് വെച്ച് ഏറ്റുമുട്ടലും ഉണ്ടായിരുന്നു. തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധക്കാരെ പിരിച്ചുവിടുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് പ്രതിഷേധം ഉടലെടുക്കുന്നത്. ഇതിനിടെ മൂന്നോളം ബസുകളും പോലീസ് വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീ കൊളുത്തുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ പ്രതിഷേധക്കാരെ പിരിച്ചുവിട്ടെങ്കിലും പ്രതിഷേധക്കാർ മറ്റൊരു റോഡിലേക്ക് നീങ്ങി അമ്പും വില്ലും ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ തുടങ്ങി.

പത്താം ക്ലാസിൽ വിജയിച്ച പെൺകുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മരച്ചുവട്ടിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതെന്നാണ് പെൺകുട്ടിയുടെ സഹോദരി നൽകുന്ന വിവരം. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ഈ സ്ഥലത്ത് നിന്ന് ലഭിച്ച ബൈക്കുകും മൊബൈൽ ഫോണുകളും പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് പോലീസ് നൽകുന്ന വിവരം വിഷം ഉള്ളിൽ ചെന്നാണ് കുട്ടി മരിച്ചതെന്നാണ്. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശാരീരിക പീഡനത്തിന് ഇരയായതിന്റെ സൂചനകളില്ലെന്നും കൊൽക്കത്ത പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
#WATCH West Bengal: Clash breaks out between security personnel and locals, during the protest against an alleged gang-rape & murder of a girl in Kalagachh in Uttar Dinajpur. Security forces use tear gas shells to disperse the protestors. pic.twitter.com/aGe3CAo6P9
— ANI (@ANI) July 19, 2020
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications