ജ്ഞാനപീഠ പുരസ്കാരം ഹിന്ദി സാഹിത്യകാരന് വിനോദ് കുമാര്‍ ശുക്ലയ്ക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത ഹിന്ദി സാഹിത്യകാരന് വിനോദ് കുമാര്‍ ശുക്ലയ്ക്കാണ് 59 ാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ഛത്തീസ്ഗഢില്‍ നിന്ന് ഇതാദ്യമായാണ് ഒരു എഴുത്തുകാരന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്. 11 ലക്ഷം രൂപയും സരസ്വതി ദേവിയുടെ വെങ്കല പ്രതിമയും ഉള്‍പ്പെടുന്നതാണ് ജ്ഞാനപീഠ പുരസ്കാരം.
ചെറുകഥ, കവിത, ഉപന്യാസം എന്നിവയുടെ രചനയിലൂടെയാണ് 88കാരനായ വിനോദ് കുമാര്‍ ശുക്ല പ്രശസ്തനായത്. ജ്ഞാനപീഠം പുരസ്കാരം ലഭിക്കുന്ന 12-ാമത്തെ ഹിന്ദി സാഹിത്യകാരനാണ് വിനോദ് കുമാര്‍ ശുക്ല. വളരെയധികം സന്തോഷം നല്കുന്ന പ്രഖ്യാപനമാണ് ഉണ്ടായതെന്നും ഒരിക്കലും ജ്ഞാനപീഠം പോലൊരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം അദ്ദേഹം പ്രതികരിച്ചു.

വിനോദ് കുമാര്‍ ശുക്ലയുടെ വാക്കുകള്‍ - 'വലിയൊരു പുരസ്കാരമാണ് എനിക്ക് ലഭിച്ചത്. ഇത്തരമൊരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ വലിയ പുരസ്കാരം എന്നെ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളവനാക്കി മാറ്റുന്നു. ഒരിക്കലും ഞാന്‍ അവാര്‍ഡുകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നില്ല. സഹപ്രവര്‍ത്തകരില്‍ ചിലര്‍ തനിക്ക് ജ്ഞാനപീഠം പുരസ്കാരം അര്‍ഹിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പലപ്പോഴും ഇതിന് എനിക്ക് കൃത്യമായ ഉത്തരം പറയാന്‍ കഴിഞ്ഞിരുന്നില്ല - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50 വര്‍ഷത്തിലേറെയായി ഹിന്ദി സാഹിത്യ ലോകത്ത് പ്രശസ്തനാണ് വിനോദ് കുമാര്‍ ശുക്ല. ആദ്യ കവിതാ സമാഹാരം ലഗ്ഭാഗ് ജയ് ഹിന്ദ് പ്രസിദ്ധീകരിച്ചത് 1971 ലാണ്. 1999 ല്‍ ഇദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 'ദീവാര്‍ മേ ഏക് ഖിര്‍കീ രേഹ്തി ഥി' എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. ഇദ്ദേഹത്തിന്റെ നൗക്കര്‍ കി കമീസ് (1979) എന്ന നോവല്‍ പിന്നീട് സംവിധായകന് മണി കൗള്‍ ചലച്ചിത്രമാക്കി മാറ്റിയിരുന്നു.
ഛത്തീസ്ഗഢില്‍ നിന്ന് ഒരാള്‍ക്ക് ഇതാദ്യമായാണ് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്. ഹിന്ദി സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കിയതെന്ന് ജ്ഞാനപീഠം സെലക്ഷന് കമ്മിറ്റി ചെയര്മാന് പ്രതിഭ റായ് പറഞ്ഞു. എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ കൃഷ്ണ റാവു, ജാനകി പ്രസാദ് ശര്‍മ, മധുസൂദനന് ആനന്ദ് തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജ്ഞാനപീഠ പുരസ്കാരത്തിന് ആദ്യം അര്‍ഹനായത് മലയാളത്തിന്റെ മഹാകവി ജി ശങ്കരക്കുറുപ്പാണ്. 1965-ല്‍ അദ്ദേഹത്തിന്റെ ഓടക്കുഴല്‍ എന്ന കവിതാസമാഹാരത്തിന് പുരസ്കാരം നല്‍കിയത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications