അയോധ്യയില്‍ രാമക്ഷേത്ര നിര്മാണത്തിനുറച്ച് വിഎച്ച്പി...? കല്ലിറക്കി, പൂജയും നടത്തി
അയോധ്യ: നീണ്ട ഇടവേളയ്ക്ക് ശേഷം 'അയോധ്യ' വീണ്ടും വിവാദത്തിലേയ്ക്ക്. രാമജന്മഭൂമിയെന്ന് അവകാശപ്പെടുന്ന അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുളള തയ്യാറെടുപ്പിലാണ് വിശ്വ ഹിന്ദു പരിഷത്ത്.
രണ്ട് ലോഡ് കല്ലുകള്‍ ഇതിനായി അയോധ്യയില്‍ എത്തിച്ച് കഴിഞ്ഞു. അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള രാമസേവക പുരത്താണ് കല്ലുകള്‍ ഇറക്കിയിരിയ്ക്കുന്നത്. ശിലാപൂജയും കഴിഞ്ഞ ദിവസം നടത്തിക്കഴിഞ്ഞു.
ക്ഷേത്ര നിര്‍മാണത്തിന് പറ്റിയ സമയമാണിതെന്ന് മോദി സര്‍ക്കാരില്‍ നിന്ന് തന്നെ തങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിഎച്ച്പി നേതാക്കള്‍ പറയുന്നത്.

രാമക്ഷേത്ര നിര്‍മാണം
അയോധ്യയില്‍ രാമക്ഷേത്രം നിര്മിയ്ക്കുമെന്നത് സംഘപരിവാര്‍ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

കല്ലുകളെത്തുന്നു
രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിയ്ക്കുമെന്ന് ആറ് മാസം മുമ്പാണ് വിഎച്ച്പി പ്രഖ്യാപിച്ചത്. ഇപോഴിതാ രണ്ട് ലോഡ് കല്ലുകള്‍ എത്തിച്ചിരിയ്ക്കുന്നു.

ശിലാപൂജ നടത്തി
രാമസേവകപുരത്ത് കല്ലുകള്‍ ഇറക്കിയതിന് പുറമേ 'ശിലാപൂജയും' നടത്തി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ ആയ മഹന്ത് നൃത്യാഗോപാല്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു പൂജ.

മോദിയുടെ അനുമതി?
രാമക്ഷേത്ര നിര്‍മാണം എന്നത് കേന്ദ്രം ഭരിയ്ക്കുന്ന ബിജെപിയുടെയും ലക്ഷ്യങ്ങളില്‍ ഒന്നായാണ് കരുതുന്നത്. ഇപ്പോള്‍ ക്ഷേത്ര നിര്‍മാണത്തിന് പറ്റിയ സമയമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നൃത്യാഗോപാല്‍ ദാസ് അറിയിച്ചത്.

നിയമം അനുവദിയ്ക്കുമോ?
അയോധ്യ വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായ കല്ലുകള്‍ എത്തിയ്ക്കുന്നത് നിയമവിരുദ്ധമല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ വിഎച്ച്പിയുടെ സ്വകാര്യ സ്ഥലത്താണ് കല്ലുകള്‍ ഇറക്കിയിരിയ്ക്കുന്നത് എന്നതിനാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നിലവില്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.

എത്ര കല്ല് വേണം?
രണ്ടേകാല്‍ ലക്ഷം ക്യൂബിക് അടി കല്ലുകള്‍ വേണം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ പാതിയിലധികം ഇപ്പോള്‍ തന്നെ സംഭരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്.

പോലീസ് ഇടപെടല്‍
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി കല്ലുകള്‍ ഇറക്കിയ സംഭവം പോലീസ് നിരീക്ഷിച്ചുവരികയാണ്. മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ എന്തെങ്കിലും നടപടിയുണ്ടായില് പോലീസ് ഇടപെടല്‍ ഉണ്ടാകുമെന്നാണ് ഫൈസാബാദ് സീനിയര്‍ എസ്പി മോഹിത് ഗുപ്ത വ്യക്തമാക്കിയിട്ടുള്ളത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications