ഇരകൾ കുറ്റക്കാരായി: പോലീസ് ക്രൂരതയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ!!
ദില്ലി: പൌരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് ക്രൂരതയിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ. ഉത്തർപ്രദേശിൽ പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് ക്രൂരതയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മൊഹ്സിന കിദ്വായ്, സൽമാൻ ഖുർഷിദ്, പിഎൽ പൂനിയ, ജിതിൻ പ്രസാദ, അഭിഷേക് സിങ് വി, രാജീവ് ശുക്ല, യുപി കോൺഗ്രസ് തലവൻ അജയ് കുമാർ ലല്ലു എന്നിവരുൾപ്പെട്ട സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ പൌരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ, താനാണ് ഇര, തന്നെ പ്രതി ചേർക്കരുതെന്ന് ഹർജി!
സ്വന്തം പൌരന്മാരെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്ന സർക്കാർ ജനങ്ങൾക്കെതിരെ നടത്തുന്ന ക്രൂരതകളാണ് കോൺഗ്രസ് പ്രതിനിധി സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ വിവരിച്ചത്. പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഏറ്റവുമധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. പ്രധാനമായും 12 ജില്ലകളിലായി നടന്ന അക്രമണങ്ങളിൽ 20 പേരാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദ്, മീററ്റ്, രാംപൂർ, മുസാഫർനഗർ, ബുലന്ദ്ഷഹർ, ബഹ്രെയിച്ച് എന്നിവിങ്ങളിലായി നടന്ന പ്രതിഷേധങ്ങളിൽ നിരവധി പേർക്ക് വെടിയേൽക്കുന്നതിനൊപ്പം മറ്റ് പരിക്കുകളും ഏറ്റിരുന്നു.