വിജയ് ദിവസ് 2021: 1971 യുദ്ധത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം, ചരിത്രവും പ്രധാന്യവും അറിയാം
ദില്ലി: നമ്മുടെ രാജ്യത്തെ ധീര സൈനികരുടെ ധീരതയെ അദരിക്കുന്ന ദിവസമാണ് ഡിസംബര്‍ 16. രാജ്യമെമ്പാടും ഈ ദിവസം വിജയ് ദിവസ് ആയി ആഘോഷിക്കുന്നു. ഈ ദിവസമാണ് പാകിസ്ഥാനെതിരെ ഇന്ത്യ 1971 ലെ യുദ്ധത്തില്‍ വിജയിച്ചത്. ഈ വര്‍ഷം ആ യുദ്ധ വിജയത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുകയാണ്. ഇന്നും അഭിമാനത്തോടെയും ആവേശത്തോടെയും രാജ്യമെങ്ങും ചരിത്രവിജയം ആഘോഷിക്കുകയാണ്.
വിജയ് ദിവസ് ധീരതയുടെയും വീര്യത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ്. 1971ലെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ വലിയ ത്യാഗമാണ് സഹിച്ചത്. ഏകദേശം 3,900 ഇന്ത്യന്‍ സൈനികര്‍ ജീവന് ത്യജിച്ചു, 9800 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയുടെ ധീര പുത്രന്മാരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ദിവസമാണ് വിജയ് ദിവസായി ആഘോഷിക്കുന്നത്.

വിജയ് ദിവസിന്റെ പ്രധാന്യം
1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ രാജ്യം നേടിയ വിജയത്തെ അനുസ്മരിക്കുന്ന ഒരു ദേശീയ അവധിയാണ് വിജയ് ദിവസ്. യുദ്ധത്തിനൊടുവില്‍ 93,000 പാകിസ്ഥാന് സൈനികരാണ് കീഴടങ്ങിയത്. ഇന്ത്യയുടെ വിജയത്തെത്തുടര്‍ന്ന്, കിഴക്കന്‍ പാകിസ്ഥാന് എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടി.

കിഴക്കന്‍ പാക്കിസ്ഥാനിലെ (ഇപ്പോള്‍ ബംഗ്ലാദേശ്) പാകിസ്ഥാന് ആര്‍മി കമാന്‍ഡറായ ലഫ്റ്റനന്റ് ജനറല്‍ എഎകെ നിയാസി, ഇന്ത്യയുടെ കിഴക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ സമ്മതിച്ചു. ഡിസംബര്‍ 16 ന് വൈകുന്നേരം ജനറല്‍ നിയാസി കീഴടങ്ങല്‍ രേഖകള്‍ സ്വീകരിച്ചു, ഇതോടെ യുദ്ധം ഇന്ത്യ ഔദ്യോഗികമായി വിജയിച്ചു. അതുകൊണ്ടാണ് ഈ ദിനം വിജയ് ദിവസ് എന്നറിയപ്പെടുന്നത്, എല്ലാ വര്‍ഷവും ഇത് അനുസ്മരിക്കുന്നു.

1971 ഡിസംബര്‍ 16ന് എന്താണ് സംഭവിച്ചത്?
വൈകിട്ട് 4.30ന് ലെഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറ ഹെലികോപ്റ്ററില്‍ ധാക്ക വിമാനത്താവളത്തിലെത്തി. അദ്ദേഹവും ജനറല്‍ നിയാസിയും ഒരു മേശയിലിരുന്ന് കീഴടങ്ങല്‍ രേഖകള്‍ ഒരുമിച്ച് നിര്‍വ്വഹിച്ചു. ലഫ്റ്റനന്റ് ജനറല്‍ അറോറയ്ക്ക് ജനറല്‍ നിയാസിയുടെ റിവോള്‍വര്‍ കൈമാറി. ഇതോടെ നിയാസിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. നിയാസിയെ കൊലപ്പെടുത്താന്‍ നാട്ടുകാര്‍ തയ്യാറായി, എന്നാല്‍ മുതിര്‍ന്ന ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ അദ്ദേഹത്തെ പരിക്കേല്‍ക്കാതെ പുറത്തെത്തിച്ചു.

വിജയ വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ലമെന്റില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. മറുവശത്ത് ഇന്ദിരാഗാന്ധി തന്റെ പാര്‍ലമെന്റ് ഹൗസ് ഓഫീസില്‍ ഒരു ടെലിവിഷന്‍ അഭിമുഖം നടത്തുകയായിരുന്നു. അപ്പോഴാണ് ഇന്ത്യയുടെ വിസ്മയകരമായ വിജയത്തെക്കുറിച്ച് ജനറല്‍ മനേക്ഷ അവരെ അറിയിച്ചത്. ലോക്സഭയില്‍ നടന്ന ചൂടേറിയ ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ യുദ്ധത്തില്‍ വിജയിച്ചതായി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷം പാര്‍ലമെന്റ് മുഴുവന്‍ ആഹ്ലാദത്താല്‍ നിറഞ്ഞു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications