വിജയ് വാക്ക് പാലിച്ചു; 20 ലക്ഷം ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റായി, 2 പേര് കൂടി കാത്തിരിക്കുന്നു
കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും. പോലീസിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം വൈകുന്നതിനാലാണ് വിജയുടെ സന്ദര്‍ശനം നീണ്ടുപോകുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്. ദുരന്തമുണ്ടായ വേളയില്‍ നല്കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍ പറയുന്നു.
സെപ്തംബര്‍ 27ന് കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര് മരിച്ചത്. ഈ പശ്ചാത്തലത്തില്‍ വിജയ് സംസ്ഥാനതല യാത്ര നിര്‍ത്തിവച്ചിരുന്നു. പോലീസ് അനുമതി ലഭിച്ചാല്‍ വിജയ് ഉടന്‍ കരൂര്‍ സന്ദര്‍ശിക്കും. അതിന് ശേഷം ടിവികെയുടെ സംസ്ഥാനതല യാത്ര ആരംഭിക്കാനുള്ള ശ്രമം തുടങ്ങും. ഇതിനിടെയാണ് വിജയ് ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ കൈമാറിയത്...

മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് വിജയ് ദുരന്തമുണ്ടായ ഉടനെ പ്രഖ്യാപിച്ചിരുന്നു. 39 കുടുംബങ്ങള്‍ക്ക് ഇന്നലെ പണം കൈമാറി. ബാങ്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയി എന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചു. അതേസമയം, രണ്ട് കുടുംബങ്ങള്‍ക്ക് പണം വൈകാതെ കൈമാറും. ചില നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ട് എന്നാണ് വിവരം.
39 കുടംബങ്ങള്‍ക്കായി 7.8 കോടി രൂപയാണ് ടിവികെ ഇപ്പോള്‍ കൈമാറിയിട്ടുള്ളത്. പരിക്കേറ്റവര്‍ക്ക് ചികില്‍സാ സഹായം നല്‍കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരുന്നത്. കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്ക് സഹായം ചെയ്യുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. എല്ലാം നടപ്പാക്കുമെന്ന് ടിവികെ അറിയിച്ചു.
ടിവികെ ദീപാവലി ആഘോഷം നടത്തില്ല
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ടിവികെ പ്രവര്‍ത്തകര്‍ ദീപാവലി ആഘോഷിക്കില്ല. ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ വിജയ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഡിസംബര്‍ മുതല്‍ വീണ്ടും വിജയ് രാഷ്ട്രീയത്തില്‍ സജീവമാകും.
തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി പ്രഖ്യാപിച്ച് ചെന്നൈയിലും മധുരയിലും കൂറ്റന്‍ സമ്മേളനങ്ങള്‍ നടത്തി വിജയ് തമിഴ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. സംസ്ഥാനതല യാത്ര സംഘടിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയും ചെയ്തു. യാത്ര ആരംഭിച്ച് മൂന്നാമത്തെ ആഴ്ചയാണ് കരൂരില്‍ ദുരന്തമുണ്ടായത്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നാണ് ടിവികെ ആരോപിക്കുന്നത്.
ഡിഎംകെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ വിശ്വാസമില്ല എന്ന് ചൂണ്ടിക്കാട്ടി വിജയ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്. ബിജെപിക്ക് കൂടി ഇടപെടാനുള്ള സാഹചര്യമാണ് സിബിഐ അന്വേഷണത്തിലൂടെ വന്നിരിക്കുന്നത് എന്ന് ഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു. വിജയ് കരൂര്‍ സന്ദര്‍ശിക്കാത്തതിനെയും അവര്‍ വിമര്‍ശിച്ചു.
-
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ












Click it and Unblock the Notifications