Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് മുഖ്യമന്ത്രി നിയമനം: ബിജെപിയുടെ തന്ത്രം ന്യൂനപക്ഷ പ്രീണനം!!!

അഹമ്മദാബാദ്: ദളിത് പ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഗുജറാത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് ബിജെപി സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ് രൂപാനിയെ തല്‍സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതിന് പിന്നില്‍ ന്യൂനപക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമമുണ്ടെന്നാണ് ചില സൂചനകള്‍.

ഗുജറാത്തില്‍ ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ സംവരണ പ്രക്ഷോഭവും ദളിതുകള്‍ക്ക് നേരെയുള്ള ആക്രമണവും ശക്തമായതോടെയാണ് ആനന്ദിബെന്‍ രാജി വെച്ചത്. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിനും പ്രതിച്ഛായ മെച്ചപ്പെടുത്താനുമായി ബിജെപി നേതൃത്വം രൂപാനിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരെ ഒഴിവാക്കി 23 മന്ത്രിമാരും പുതുതായി രൂപാനിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടുണ്ട്.

vijay-rupani

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഒപി കോലിയാണ് രൂപാനിയും മന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. നിതിന്‍ പട്ടേലാണ് മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, മുതിര്‍ന്ന നേതാവ് എല്‍കെ അധ്വാനി, അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.

എല്‍എല്‍ബി ബിരുദധാരിയായ രൂപാനി മുന്‍ രാജ്യസഭാംഗം കൂടിയാണ്. സൗരാഷ്ട്രയിലെ സ്വാധീനമുള്ള നേതാവായ രൂപാനി ന്യൂനപക്ഷ സമുദായമായ ജെയ്ന്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. ആര്‍എസ്എസിലൂടെ പൊതുസേവനരംഗത്തെത്തിയ രൂപാനി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ഫിനാന്‍സ് ബോര്‍ഡിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+