വിജയ് പുതിയ സഖ്യത്തിന്? പ്രേമലത പറഞ്ഞത് ഇങ്ങനെ, ഡിഎംകെയ്ക്കും ബിജെപിക്കും തലവേദന
ചെന്നൈ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാടിന്റെ ഭരണം പിടിക്കുമെന്നും വിജയ് മുഖ്യമന്ത്രിയാകുമെന്നുമാണ് ടിവികെ നേതാക്കളുടെ പ്രചാരണം. ഒറ്റയ്ക്ക് മല്‍സരിച്ച് ഭരണം പിടിക്കാന്‍ നടന് വിജയ്ക്ക് പറ്റുമോ എന്ന സംശയം ബാക്കി നില്‍ക്കെയാണിത്. ഡിഎംകെ സഖ്യം, അണ്ണാഡിഎംകെ സഖ്യം എന്നിവരാണ് തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ കൂട്ടായ്മകള്‍. ദേശീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അവിടെ ചെറുപാര്‍ട്ടികളാണ്.
കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് എന്നീ പാര്‍ട്ടികളെല്ലാം ഡിഎംകെ സഖ്യത്തിലാണ്. ബിജെപി അണ്ണാഡിഎംകെ സഖ്യത്തിലും. അതിനിടയിലാണ് മൂന്നാമതൊരു ശക്തിയായി വളരാന്‍ വിജയുടെ ടിവികെ ശ്രമിക്കുന്നത്. ഡിഎംകെക്കും ബിജെപിക്കുമെതിരെ നിരന്തരം സംസാരിച്ചാണ് വിജയ് വരുന്നത്. മൂന്നാമതൊരു മുന്നണി വിജയിയുടെ നേതൃത്വത്തില്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡിഎംഡികെ നേതാവ് പ്രേമലതയുടെ പ്രതികരണം ചര്‍ച്ചയായിരിക്കുന്നത്.

സഖ്യം രൂപീകരിക്കാന്‍ വിജയ് സമീപിച്ചാല്‍ ആലോചിക്കുമെന്നാണ് പ്രേമലത വിജയകാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെയുമായി സഖ്യം ചേരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. 20 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയാണ് ഡിഎംഡികെ. സഖ്യം വേണമോ എന്ന് വിജയ് ആണ് തീരുമാനിക്കേണ്ടത്. സഖ്യം വന്നാല്‍ ഗുണം ചെയ്യുമെന്നും അവര്‍ പ്രതികരിച്ചു.
തമിഴ്നാട്ടില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഡിഎംഡികെയുടെ വോട്ട് വിഹിതം കഴിഞ്ഞ കാലങ്ങളില്‍ കുറഞ്ഞതു സംബന്ധിച്ച ചോദ്യത്തിന്, 234 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പാര്‍ട്ടിയും നാല് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പാര്‍ട്ടിയും തമ്മില്‍ താരതമ്യം ചെയ്യരുത് എന്നായിരുന്നു പ്രേമലതയുടെ മറുപടി. വരുന്ന നാല് ദിവസം എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി യോഗങ്ങള്‍ നടക്കുമെന്നും തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒറ്റയ്ക്ക് തിളങ്ങിയ വിജയകാന്തും പാര്‍ട്ടിയും
നടന് വിജയകാന്ത് 2005ല്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ). സിനിമാ താരങ്ങള്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ഏറ്റവും ഒടുവില്‍ വിജയം കണ്ട മുന്നേറ്റമായിരുന്നു വിജയകാന്തിന്റേത്. പിന്നീട് കമല്ഹാസന് രൂപീകരിച്ച മക്കള്‍ നീതി മയ്യത്തിന് രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. 2011 മുതല്‍ അഞ്ച് വര്‍ഷം തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷമായിരുന്നു ഡിഎംഡികെ. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതോടെ പഴയ പ്രതാപം നഷ്ടമായി.
കഴിഞ്ഞാഴ്ച രാജ്യസഭാ സീറ്റ് അണ്ണാഡിഎംകെ ഏറ്റെടുത്തതില്‍ ഡിഎംഡികെയില്‍ അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ജനുവരിയില്‍ പുതിയ സഖ്യം പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പ്രധാന പാര്‍ട്ടികള്‍ക്കെതിരെ സംസാരിക്കുന്ന വിജയുടെ ടിവികെ, വിജയകാന്തിന്റെ പാര്‍ട്ടിക്ക് കൈ കൊടുത്താല്‍ തമിഴ്നാട്ടില്‍ മൂന്നാംമുന്നണി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
നിലവില്‍ വിജയുടെ പാര്‍ട്ടി ഒരു കക്ഷിയുമായും സഖ്യത്തിന് ശ്രമിച്ചിട്ടില്ല. ബിജെപിയും അണ്ണാഡിഎംകെയും വിജയിയെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അണ്ണാഡിഎംകെയും ടിവികെയും പരസ്പരം കുറ്റപ്പെടുത്താതെ നില്ക്കുന്നതും ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. അതിനിടെയാണ് അണ്ണാഡിഎംകെ വീണ്ടും ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയത്. ഇതോടെ വിജയ് മറ്റു പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ വിജയകാന്തിന്റെ ഭാര്യയുടെ പ്രതികരണം ചര്‍ച്ചയായിരിക്കുന്നത്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications