വിജയ്ക്ക് ആശ്വാസം; ഭാര്യ സംഗീത നിലപാട് മാറ്റി, തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കെ തീരുമാനം
അഭിനേതാവും തമിഴക വെട്രി കഴകം ( ടിവികെ) അധ്യക്ഷനുമായ വിജയിക്ക് ആശ്വാസമായി ഭാര്യ സംഗീത നിലപാട്. ഏപ്രിൽ 20-ന് നടക്കുന്ന വിവാഹമോചന ഹർജിയുടെ വിചാരണയ്ക്ക് മുന്നോടിയായി വിജയിക്കെതിരെ പത്രസമ്മേളനം നടത്താനുള്ള തീരുമാനം അവർ റദ്ദാക്കി.
തമിഴ് സിനിമയിലെ പ്രമുഖ നടനായ വിജയ് തമിഴക വെട്രി കഴകം സ്ഥാപിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിവാഹമോചനക്കേസ്. ചെങ്കൽപേട്ട് കുടുംബകോടതിയിൽ സംഗീത നൽകിയ ഹർജിയിൽ ഒരു നടിയുമായി വിജയന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ വിജയ് മത്സരിക്കുന്നുണ്ട്. തവെക 234 സീറ്റുകളിൽ 233 എണ്ണത്തിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

ഏപ്രിൽ 20-ന് കേസ് വിചാരണയ്ക്ക് വരുമ്പോൾ വിജയനും സംഗീതയും നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവ്. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം വിജയൻ അഭിഭാഷകനെ അയച്ചേക്കുമെന്നും സൂചനയുണ്ട്. ഏപ്രിൽ 23-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംഗീത തെളിവുകൾ പുറത്തുവിട്ടാൽ അത് വിജയന്റെ പ്രതിച്ഛായയെയും ടിവികെ സ്ഥാനാർത്ഥികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ, വിജയന്റെ ഭാഗത്തുനിന്നുള്ള ചർച്ചകളെ തുടർന്ന് സംഗീത പത്രസമ്മേളനം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഈ നീക്കം താരത്തിനും ടിവികെയ്ക്കും വലിയ ആശ്വാസമാണ് നൽകുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉയർന്നു വന്നേക്കാമായിരുന്ന ഒരു പ്രധാന രാഷ്ട്രീയ പ്രതിസന്ധി ഇതോടെ ഒഴിവായെന്ന സന്തോഷത്തിലാണ് പാർട്ടി പ്രവർത്തകർ.
വിജയ് സംഗീതയ്ക്ക് ജീവനാംശം നല്‍കുമോ
രണ്ട് പതിറ്റാണ്ട് നീണ്ട വൈവാഹിക ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സംഗീത, കഴിഞ്ഞ മാസമാണ് കുടുംബ കോടതിയെ സമീപിച്ചത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും അകന്ന് താമസിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചത്. ഒത്തുപോകില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഒടുവില്‍ തീരുമാനിച്ചതും കോടതിയെ സമീപിച്ചതും.
തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായ വേളയിലാണ് വിജയുടെ ദാമ്പത്യ ജീവിതം സംബന്ധിച്ച വാര്‍ത്തകള്‍ പുറംലോകത്തെത്തിയത്. ഇത് അദ്ദേഹത്തിനെതിരെ രാഷ്ട്രീയ വേദികളില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എതിര്‍ പാര്‍ട്ടികളിലുള്ളവരും കൂടെയുള്ളവരും വരെ വിജയ്‌ക്കെതിരെ തിരിയുന്ന സാഹചര്യമുണ്ടാക്കി. ഇനി കോടതിയിലെത്തും മുമ്പ് സംഗീത മാധ്യമങ്ങളെ കണ്ടാല്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്ന കരുതിയിരിക്കെയാണ് അവര്‍ തീരുമാനം മാറ്റിയിരിക്കുന്നത്.
സംഗീതയ്ക്ക് വിജയ് ജീവനാംശം നല്‍കുമോ, നഷ്ടപരിഹാരമായി എന്തു കൊടുക്കും തുടങ്ങിയ ചോദ്യങ്ങളെല്ലാം ബാക്കിയാണ്. ശതകോടീശ്വരിയായ സംഗീത വിജയില്‍ നിന്ന് ജീവനാംശം വാങ്ങാന്‍ തയ്യാറാകുമോ എന്ന ചോദ്യവും സജീവമാണ്. ഏറെ കാലമായി ബിസിനസ് രംഗത്തുള്ള സംഗീത ബ്രിട്ടനിലാണ് താമസം. കോടതി നടപടികളുടെ ഭാഗമായി അവര്‍ തമിഴ്‌നാട്ടിലെത്തും.


Click it and Unblock the Notifications