വികാസ് ദുബെ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് സൂചന
ലഖ്നൗ: ഉത്തര്‍പ്രദേശ് ഗൂണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകമെന്നാണ് സൂചന. വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്.
വികാസ് ദുബെയുമായി കാണ്‍പൂരിലേക്ക് പോയ വാഹനം മറിഞ്ഞിരുന്നു. എട്ട് പൊലീസുകാരം വെടിവെച്ചു കൊന്ന കേസിലെ കൊടുകുറ്റവാളിയാണ് വികാസ് ദുബെ.
കഴിഞ്ഞദിവസം വികാസ് ദുബെയുടെ മൂന്ന് അനുയായികളെ പോലീസ് വെടിവച്ച് കൊന്നിരുന്നു. വ്യാഴാഴ്ചയാണ് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ക്ഷേത്ര പരിസരത്ത് വച്ച് മധ്യപ്രദേശ് പോലീസ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഉത്തര്‍ പ്രദേശ് പോലീസിന് കൈമാറി. തിരിച്ചു കാണ്‍പൂരിലേക്ക് കൊണ്ടുവരവെയാണ് ഹൈവേയില്‍ പോലീസ് വാഹനം മറിഞ്ഞതും വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതും. ഈ വേളയില്‍ വെടവച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.പലതവണ വെടിവെച്ചയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു.
Recommended Video
വികാസ് ദുബെയുടെ അനുയായികളില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പ്രമുഖകുറ്റവാളി രണ്‍ബീറാണ്. മറ്റൊരാള്‍ പ്രഭാത് മിശ്രയാണ്. രണ്‍ബീറിന്റെ തലയ്ക്ക് പോലീസ് 50000 രൂപ വിലയിട്ടിരുന്നു.
സംസ്ഥാന വ്യാപകമായി പ്രതിഷേധം; ലാത്തി വീശി; കണ്ണീര് വാതകം; പികെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്ക്
'വായിൽ തോന്നുന്നത് വിളിച്ച് പറയും മുൻപ് യാഥാർത്ഥ്യം എന്താണെന്ന് അറിയണം';മറുപടിയുമായി അഹാന കൃഷ്ണൻ
ഒരു ചൊറിയൻ തവള; നാലുപേർ അറിയുന്നത് ദിലീപ് വിഷയത്തിൽ അശ്ലീലം പറഞ്ഞ്! തുറന്നടിച്ച് ഷമ്മി തിലകൻ!