ദില്ലി അക്രമം: മൗജ്പൂരില് സംഘര്‍ഷം തുടരുന്നു: മരിച്ചവരുടെ എണ്ണം ഏഴായി..
ദില്ലി: പൗരത്വ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് രാജ്യ തലസ്ഥാനം യുദ്ധക്കളമായി മാറിയത്. ചൊവ്വാഴ്ച രാവിലെയും ദില്ലിയിലെ മൗജ്പൂരിലും ബ്രഹ്മപുരിയിലും കല്ലേറുണ്ടായി. കൊല്ലപ്പെട്ട ഏഴ് പേരില്‍ ഗോകല്‍ പുരിയിലെ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും ഉള്‍പ്പെടുന്നു. ഷാഹിദ്, മുഹമ്മദ് ഫക്രുദ്ദീന്‍, രാഹുല്‍ സോളങ്കി, നസീം എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. അതേസമയം, രണ്ട് പേരുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രി നടന്ന വെടിവെയ്പ്പില്‍ 160ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമമുണ്ടായതിനെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തിങ്കളാഴ്ച രാവിലെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്ര അമിതാ ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതേസമയം അക്രമത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി, ബിജെപി എംപി ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘ ദൃഷ്ടിയില്ലാത്ത തീരുമാനം കാരണം സാധാരണക്കാരാണ് വില കൊടുക്കേണ്ടി വരുന്നതെന്ന് ചിദംബരം പറഞ്ഞു. കലാപകാരികള്‍ക്കൊപ്പമാണ് ദില്ലി പൊലീസ് നിലയുറപ്പിച്ചതെന്ന് അസദുദ്ദീന്‍ ഒവൈസിയും ആരോപിച്ചു. അതേസമയം, അക്രമത്തിന് ആഹ്വാനം ചെയ്തത് കപില്‍ മിശ്രയാണെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനായി വടക്കുകിഴക്കന്‍ ദില്ലിയിലെ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നിരവധി പ്രദേശങ്ങള്‍ യുദ്ധഭൂമിക്ക് സമാനമായ അവസ്ഥയിലാണ്. കലാപകാരികള്‍ വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും മാത്രമല്ല പെട്രോള്‍ പമ്പുകള്‍ക്ക് വരെയും തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം നടന്ന ജാഫ്രാബാദ്, മൗജ്പൂര്, ചാന്ദ്ബാഗ്, ഖുറേജി ഖാസ്, ഭജന്‍പുര എന്നിവിടങ്ങളില്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനിടെ ഷഹദാര ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമിത് ശര്‍മ്മ, ഗോകല്‍പുരി എസിപി അനൂജ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടൊപ്പം രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് രാജ്യതലസ്ഥാനത്ത് കലാപം അരങ്ങേറിയത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ചിലര്‍ മനപ്പൂര്‍വ്വം അക്രമം അഴിച്ചു വിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദില്ലി പോലീസ് കമ്മീഷണര്‍ അമുല്യ പട്നായിക് പോലീസ് കണ്ട്രോള് റൂമില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications