വോട്ടുടുപ്പിനിടെ കൊല്‍ക്കത്തയില്‍ പരക്കെ സംഘർഷം: വിവിപാറ്റ് പിടിച്ചെടുത്ത് തോട്ടിലെറിഞ്ഞു
കൊല്‍ക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘർഷം. ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും സി പി എം പ്രവർത്തരും കൊൽക്കത്തയ്ക്ക് സമീപത്തെ ജാദവ്പൂർ നിയോജക മണ്ഡലത്തിലെ ഭംഗറിലെ സതുലിയ മേഖലയില്‍ ഏറ്റമുട്ടി. സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്ന് നാടന്‍ ബോംബുകളും കണ്ടെത്തിയിട്ടുണ്ട്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽത്താലിയിൽ, അക്രമാസക്തരായ ജനക്കൂട്ടം പോളിംഗ് സ്റ്റേഷനുകളിലേക്ക് ഇടിച്ച് കയറുകയും ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) പിടിച്ചെടുത്ത് തോട്ടിലേക്ക് എറിയുകയും ചെയ്തു. ബൂത്തുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ചില പോളിംഗ് ഏജൻ്റുമാരെ തടഞ്ഞുവെന്നാരോപിച്ചായിരുന്നു പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ബസിർഹത്ത് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള സന്ദേശ്‌ഖാലിയിൽ വെള്ളിയാഴ്ച രാത്രി വൈകിയും വോട്ടെടുപ്പ് ദിവസം രാവിലെ വരേയും സംഘർഷാവസ്ഥ നിലനിന്നു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരുടെയും സംസ്ഥാന പോലീസിൻ്റെയും ഭീഷണിക്കെതിരെ പ്രാദേശത്തെ സ്ത്രീകൾ മുളവടികളുമായി പ്രതിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. സ്ത്രീകള്‍ക്ക് പിന്നില്‍ ബി ജെ പിയാണെന്നാണ് തൃണമൂല്‍ ആരോപണം.
സസ്‌പെൻഷനിലായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ്റെ കൂട്ടാളികൾ തങ്ങളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് സ്ത്രീകള്‍ ആരോപിക്കുന്നത്. അതേസമയം പ്രദേശത്തെ ബി ജെ പി അനുഭാവികൾ സന്നദ്ധപ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്നാണ് സംസ്ഥാന പോലീസ് വ്യക്തമാക്കുന്നത്.
ടി എം സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിൽ ടി എം സി-ബി ജെ പി അനുഭാവികൾ തമ്മിൽ ഏറ്റുമുട്ടി. ജാദവ്പൂരിലെ ഗാംഗുലി ബഗാനിൽ സി പി എം പ്രവർത്തകരെ ടി എം സി പ്രവർത്തകർ ആക്രമിക്കുകയും ക്യാമ്പ് ഓഫീസുകൾ അടിച്ചുതകർക്കുകയും ചെയ്തു. സി പി എം വോട്ടർമാരെ ഭീഷണിപ്പെടുത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ടി എം സി പ്രത്യാരോപണം.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലും സംഘർഷമുണ്ടായി. ഇറ്റ്ഖോല ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽ ടി എം സിയുടെയും ബി ജെ പിയുടെയും അനുയായികൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. പ്രദേശത്ത് കല്ലേറുണ്ടായതായും മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications