കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ യാചകര്‍ക്ക് ഒപ്പമുള്ളത് സ്വന്തം കുട്ടികളല്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

വിശാഖപട്ടണം: വിശാഖപട്ടണം നഗരത്തില്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന സ്ത്രീ യാചകരെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, ഷോപ്പിങ് സെന്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ട്രാഫിക് ജങ്ഷനുകള്‍ എന്നിവിടങ്ങളിലെല്ലാം സ്ത്രീ യാചകരെ വലിയ തോതില്‍ കാണാമായിരുന്നു.

ഭൂരിഭാഗം സ്ത്രീകളും ഗര്‍ഭിണികളോ, അല്ലെങ്കില്‍ ഒപ്പം കൊച്ചു കുട്ടികള്‍ ഉള്ളവരോ ആയിരുന്നു. ഇതേക്കുറിച്ച് സംശയം തോന്നിയ എന്‍ജിഒ സംഘം അന്വേഷണം നടത്തുകയായിരുന്നു. ഗര്‍ഭിണികളുടേത് പൂര്‍ണമായും വ്യാജ ഗര്‍ഭമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സിനിമകളിലും മറ്റും കണ്ടുവരുന്ന പാഡുകള്‍ ഉപയോഗിച്ച് ഗര്‍ഭിണിയാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇവര്‍.

begging

കുട്ടികള്‍ കൈയ്യിലുണ്ടായിരുന്ന യാചകരാവട്ടെ അവരുടെ യഥാര്‍ഥ അമ്മമാരും ആയിരുന്നില്ല. യഥാര്‍ഥ അമ്മമാരില്‍ നിന്നും കുട്ടികളെ വാടകയ്‌ക്കെടുത്തുകൊണ്ടായിരുന്നു ഇവര്‍ യാചകവേഷം കെട്ടുന്നത്. കുട്ടികള്‍ കൈയ്യിലുണ്ടാകുമ്പോഴോ ഗര്‍ഭിണി ആയിരിക്കുമ്പോഴോ മാത്രമാണ് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാന്‍ കഴിയുന്നത്.

ദിവസം 300 മുതല്‍ 500 രൂപവരെ വരുമാനമുണ്ടാക്കുന്നവരാണ് മിക്ക സ്ത്രീകളും. കുട്ടികള്‍ക്ക് 200 രൂപവരെയാണ് വാടക നല്‍കുന്നതെന്ന് എന്‍ജിഒ സംഘടനാ നേതാവ് പറയുന്നു. യാചകരാകുന്ന സ്ത്രീകളില്‍ വലിയൊരു വിഭാഗം അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

English summary
Visakhapatnam Begging women hires babies at Rs 200
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X