വിശ്വ ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു; യുപി സംസ്ഥാന അധ്യക്ഷൻ രഞ്ജിത് ബച്ചനാണ് കൊല്ലപ്പെട്ടത്!
ലഖ്നൗ: ഉത്തര്‍പ്രദേശ് വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിടച്ചു. രാവിലെ ലഖ്നൗയിൽ നടക്കാനിറങ്ങിയപ്പോൾ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ബൈക്കിലെത്തിയ അക്രമിസംഘം ഹസ്രത്ഗഞ്ചില്‍വെച്ചാണ് രഞ്ജിതിന് നേരെ വെടിയുതിര്‍ത്തത്. രഞ്ജിതിന് തലയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ട്.
വെടിവയ്പിൽ രഞ്ജിത് ബച്ചന്റെ സഹോദരനും വെടിയേറ്റു. ഇയാളെ ട്രോമാ സെന്ററിലേക്ക് മാറ്റി. ഗോരഖ്പൂരിലെ താമസക്കാരനായിരുന്നു രഞ്ജിത് ബച്ചൻ . ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലത്താണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ആരാണ് വെടിവെച്ചതെന്ന് അറിയില്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ലക്‌നൗ സെന്‍ട്രല്‍ ഡിസിപി ദിനേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാന തലസ്ഥാനത്ത് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഹിന്ദുത്വ നേതാവാണ് രഞ്ജിത്. ഒക്ടോബർ 18 ന് ഹിന്ദു സമാജ് പാർട്ടി പ്രസിഡന്റ് കമലേഷ് തിവാരി ഓഫീസിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.