Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനിക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ഇന്ത്യന്‍ വ്‌ളോഗര്‍ ജ്യോതി റാണി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിന് വ്‌ളോഗര്‍ അറസ്റ്റില്‍. 'ട്രാവല്‍ വിത്ത് ജോ' എന്ന പേരില്‍ യൂട്യൂബില്‍ ട്രാവല്‍ വ്‌ളോഗ് നടത്തിയിരുന്ന ജ്യോതി മല്‍ഹോത്ര എന്ന ജ്യോതി റാണിയെ ആണ് ഹരിയാനയിലെ ഹിസാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള 25 വയസ്സുള്ള വിദ്യാര്‍ത്ഥിയും 24 വയസുള്ള സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടെ ആറ് പേരെയാണ് ഈ കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

33 കാരിയായ ജ്യോതി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷ് എന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുകയും കുറഞ്ഞത് രണ്ട് തവണയെങ്കിലും പാകിസ്ഥാനിലേക്ക് പോകുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023 ല്‍ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ രാജ്യം സന്ദര്‍ശിക്കാന്‍ വിസ ലഭിക്കാന്‍ പോയപ്പോഴാണ് താന്‍ റഹീമിനെ കാണുകയും അദ്ദേഹവുമായി സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തതെന്ന് ജ്യോതി പൊലീസിനോട് പറഞ്ഞു.

Jyoti Malhotra

അതിനുശേഷം രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയതായും റഹീമിന്റെ പരിചയക്കാരനായ അലി അഹ്വാനെ കണ്ടുമുട്ടിയതായും അവര്‍ പറഞ്ഞു. അദ്ദേഹമാണ് രാജ്യത്ത് താമസത്തിനും യാത്രയ്ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്. പാകിസ്ഥാനില്‍ വെച്ച് അലി അഹ്വാന്‍ പാകിസ്ഥാന്‍ സുരക്ഷാ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തി.

'ഞാന്‍ ഷാക്കിറിനെയും റാണ ഷഹ്ബാസിനെയും കണ്ടു. സംശയം തോന്നാതിരിക്കാന്‍ ഞാന്‍ ഷാക്കിറിന്റെ മൊബൈല്‍ നമ്പര്‍ എടുത്ത് 'ജാട്ട് രണ്‍ധാവ' എന്ന പേരില്‍ എന്റെ ഫോണില്‍ സേവ് ചെയ്തു. പിന്നീട് ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി വാട്ട്സ്ആപ്പ്, സ്നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ മുകളില്‍ പറഞ്ഞ എല്ലാവരുമായും നിരന്തരം ബന്ധം പുലര്‍ത്തി, ദേശവിരുദ്ധ വിവരങ്ങള്‍ പങ്കിടാന്‍ തുടങ്ങി', ജ്യോതി പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിനും പാകിസ്ഥാന്‍ പൗരനുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെച്ചതിനും ജ്യോതിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജ്യോതി മല്‍ഹോത്രയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

രഹസ്യാന്വേഷണ പ്രവര്‍ത്തകന്മാരില്‍ ഒരാളുമായി അവര്‍ അടുത്ത ബന്ധം വളര്‍ത്തിയെടുത്തു. കൂടാതെ അദ്ദേഹത്തോടൊപ്പം ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്. ഹരിയാനയിലും പഞ്ചാബിലും വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ചാര ശൃംഖലയുടെ ഭാഗമായിരുന്നു ജ്യോതി മല്‍ഹോത്രയെന്ന് അന്വേഷകര്‍ പറഞ്ഞു. മാര്‍ച്ചില്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയില്‍ ജ്യോതി മല്‍ഹോത്ര തന്റെ പാകിസ്ഥാന്‍ യാത്രയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

'ആദ്യം ഞങ്ങള്‍ അട്ടാരി-വാഗ അതിര്‍ത്തി കടന്നു. അതിര്‍ത്തി കടക്കുമ്പോള്‍ വളരെ ആവേശം തോന്നി. ഇത് ഒരു അവിസ്മരണീയ നിമിഷമാണ്, നിങ്ങള്‍ക്ക് രോമാഞ്ചം തോന്നും. പിന്നെ നിങ്ങള്‍ ഇന്ത്യന്‍ രൂപ പാകിസ്ഥാന്‍ കറന്‍സിക്ക് പകരം നല്‍കുന്നു. ഓരോ ഇന്ത്യന്‍ രൂപയ്ക്കും എനിക്ക് 2.6 പാകിസ്ഥാന്‍ രൂപ ലഭിച്ചു. എനിക്ക് ഒരു നഷ്ടം സംഭവിച്ചു, അത് മൂന്ന് ആയിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു,' അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഈ വര്‍ഷം പോസ്റ്റ് ചെയ്ത മറ്റ് വീഡിയോകളില്‍ അവര്‍ ലാഹോറിലെ തെരുവുകള്‍ പര്യവേക്ഷണം ചെയ്യുന്നതും റംസാന്‍ ഭക്ഷണ പര്യടനം നടത്തുന്നതും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും കാണിക്കുന്നു. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വലിയ ഫോളോവേഴ്‌സ് ഉള്ളയാളാണ് ജ്യോതി. യൂട്യൂബ് ചാനലില്‍ ഏകദേശം 3,77,000 ഫോളോവേഴ്സ് ഉണ്ട്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് 1,32,000 ഫോളോവേഴ്സ് ഉണ്ട്.

'നൊമാഡിക് ലിയോ ഗേള്‍. വാണ്ടറര്‍ ഹരിയാന്‍വി + പരമ്പരാഗത ആശയങ്ങളുള്ള പഞ്ചാബി മോഡേണ്‍ ഗേള്‍,' എന്നാണ് അവരുടെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ ബയോയില്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയിലുടനീളവും ഇന്തോനേഷ്യ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും വ്യാപകമായി സഞ്ചരിച്ചതായാണ് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+