വഖഫ് നിയമഭേദഗതി ഭരണഘടന വിരുദ്ധം; സുപ്രീം കോടതിയെ സമീപിച്ച് വിജയ്
വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി തമിഴ് വെട്രികഴകം പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഹർജി കോടതി ഏപ്രിൽ 16 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
എ ഐ എം ഐ എം, ആം ആദ്മി പാർട്ടി, അസദ് സമാജ് പാർട്ടി, സമാജ്വാദി പാർട്ടി, ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്, കേരളം ആസ്ഥാനമായുള്ള സുന്നി പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, എ ഐ പി എൽ ബി, എസ് ഡി പി ഐ,മുസ്ലീം ലീഗ്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് , ഡി എം കെ തുടങ്ങിയ പാർട്ടികൾ ഇതിനോടകം തന്നെ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
വ്യാപകമായ എതിർപ്പുകൾ ഉണ്ടായിട്ടും ജെ പി സി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തിയിട്ടും അതൊന്നും പരിഗണിക്കാതെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതെന്നാണ് ഡി എം കെ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നിയമം ഉടനടി നടപ്പിലാക്കിയതിലൂടെ രാജ്യത്തെ 20 കോടിയിലധികം വരുന്ന മുസ്ലീങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും പാർട്ടിചൂണ്ടിക്കാട്ടുന്നു.
നിയമം ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും വഖഫിന്റെ ഭരണത്തിന്മേൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമായി വെളിപ്പെടുത്തുന്നതാണെന്നും എ ഐ പി എൽ ബി ഹർജിയിൽ പറഞ്ഞു. നിയമത്തിലൂടെ രാജ്യത്തെ മുസ്ലീങ്ങളെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലീം ന്യൂനപക്ഷത്തെ സ്വന്തം മതപരമായ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറ്റിനിർത്തുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

നിയമത്തിലെ വ്യവസ്ഥകൾ വഖഫ് സ്വത്തുക്കൾക്കും അവയുടെ നടത്തിപ്പിനും ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും മുസ്ലീം സമുദായത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോൺഗ്രസ് പറഞ്ഞു. വഖഫും അവയുടെ നടത്തിപ്പും ഭരണവുമെല്ലാം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനാ സംരക്ഷണത്തിന് അർഹതയുണ്ടെന്നും എ ഐ എം ഐ എം ഹർജിയിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആഗ്രഹങ്ങളെയാണ് പാർലമെന്റ് പ്രതിനീധികരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ഒരു കാവൽക്കാരനെന്ന നിലയിൽ സുപ്രീം കോടതി അതിന്റെ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണമെന്നും എ ഐ എം ഐ എം ആവശ്യപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications