Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് നിയമഭേദഗതി ഭരണഘടന വിരുദ്ധം; സുപ്രീം കോടതിയെ സമീപിച്ച് വിജയ്

വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി തമിഴ് വെട്രികഴകം പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഹർജി കോടതി ഏപ്രിൽ 16 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉൾപ്പെട്ട ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

എ ഐ എം ഐ എം, ആം ആദ്മി പാർട്ടി, അസദ് സമാജ് പാർട്ടി, സമാജ്വാദി പാർട്ടി, ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്, കേരളം ആസ്ഥാനമായുള്ള സുന്നി പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, എ ഐ പി എൽ ബി, എസ് ഡി പി ഐ,മുസ്ലീം ലീഗ്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് , ഡി എം കെ തുടങ്ങിയ പാർട്ടികൾ ഇതിനോടകം തന്നെ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

വ്യാപകമായ എതിർപ്പുകൾ ഉണ്ടായിട്ടും ജെ പി സി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തിയിട്ടും അതൊന്നും പരിഗണിക്കാതെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതെന്നാണ് ഡി എം കെ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നിയമം ഉടനടി നടപ്പിലാക്കിയതിലൂടെ രാജ്യത്തെ 20 കോടിയിലധികം വരുന്ന മുസ്ലീങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും പാർട്ടിചൂണ്ടിക്കാട്ടുന്നു.

നിയമം ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്നും വഖഫിന്റെ ഭരണത്തിന്മേൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമായി വെളിപ്പെടുത്തുന്നതാണെന്നും എ ഐ പി എൽ ബി ഹർജിയിൽ പറഞ്ഞു. നിയമത്തിലൂടെ രാജ്യത്തെ മുസ്ലീങ്ങളെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലീം ന്യൂനപക്ഷത്തെ സ്വന്തം മതപരമായ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറ്റിനിർത്തുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.

vijay2-

നിയമത്തിലെ വ്യവസ്ഥകൾ വഖഫ് സ്വത്തുക്കൾക്കും അവയുടെ നടത്തിപ്പിനും ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും മുസ്ലീം സമുദായത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോൺഗ്രസ് പറഞ്ഞു. വഖഫും അവയുടെ നടത്തിപ്പും ഭരണവുമെല്ലാം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനാ സംരക്ഷണത്തിന് അർഹതയുണ്ടെന്നും എ ഐ എം ഐ എം ഹർജിയിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആഗ്രഹങ്ങളെയാണ് പാർലമെന്റ് പ്രതിനീധികരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ, ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ഒരു കാവൽക്കാരനെന്ന നിലയിൽ സുപ്രീം കോടതി അതിന്റെ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണമെന്നും എ ഐ എം ഐ എം ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+