Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി നിയമനിർമാണ വിഷയത്തിലേക്ക് കടക്കില്ലെന്ന് ആത്മവിശ്വാസം ഉണ്ട്; കിരൺ‌ റിജിജു

ഡൽഹി: ഭേ​ദ​ഗതി വരുത്തിയ വഖഫ് നിയമത്തിനെതിരായ നിയമപരമായ വെല്ലുവിളിയെ പരാമർശിച്ച് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ‌ റിജിജു. സുപ്രീം കോടതി നിയമ നിർമാണ വിഷയത്തിലേക്ക് കടക്കില്ലെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്ന് എൻ ഡി ടിവിയോട് മന്ത്രി പറഞ്ഞു. ഭേദ​ഗതി വരുത്തിയ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം അവർക്ക് ആ സ്ഥാനം വഹിക്കാനുള്ള ധാർമ്മിക അധികാരമോ ഭരണഘടനപരമായ അവകാശമോ ഉണ്ടോ എന്ന ചോദ്യം ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഒന്നിലധികം വ്യക്തികളും സംഘടനകളും സുപ്രീംകോടതിയിൽ വെല്ലുവിളിച്ച നിയമത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലും മമതയുടെ ഉറച്ച വാദ​ത്തിനും ഇടയിലാണ് മന്ത്രിയുടെ ഇക്കാര്യം പറഞ്ഞത്. അതേ സമയം വഖഫ് ഭേ​ദ​ഗതിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും.

kiren

" സുപ്രീം കോടതി ഒരു നിയമ നിർമ്മാണ വിഷയത്തിലേക്ക് കടക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട് " മന്ത്രി പറഞ്ഞു. നമ്മൾ പരസ്പരം ബഹുമാനിക്കണം. നാളെ സർക്കാർ ജുഡീഷ്യറിയിൽ ഇടപെട്ടാൽ അത് നല്ലതല്ല. അധികാര വിഭജനം നന്നായി നിർവചിക്കപ്പെട്ടിട്ടുണ്ട്., അദ്ദേഹം പറഞ്ഞു.

" മറ്റൊരു ബില്ലും ഇത്രയധികം സൂക്ഷ്മമായി പരിശോധിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു കോടി പ്രാതിനിധ്യം ജെ പി സി (സംയുക്ത പാർലമെൻ്ററി കമ്മിറ്റി) യുടെ പരമാവധി സിറ്റിംഗുകൾ, ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ ഒരു റെക്കോർഡ്," അദ്ദേഹം പറഞ്ഞു.

അതേ സമയം ബം​ഗാളിൽ കഴിഞ്ഞ വർഷം പൗരത്വ ഭേ​ദ​ഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, യൂണിഫോം സിവിൽ കോഡ് എന്നിവ നടപ്പാക്കാൻ വിസമ്മതിച്ച മമത, ഭേദ​ഗതി വരുത്തിയ വഖഫ് നിയമവും ആ വിഭാ​ഗത്തിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. അവരുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ബാനർജി ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് റിജിജു പറഞ്ഞു.

എന്തൊരു വിചിത്രമായ പ്രസ്താവനയാണിത്?'' റിജിജു പറഞ്ഞു. " മമതയോ മറ്റാരെങ്കിലുമോ ജനങ്ങളോട് താൽപര്യമില്ലേ? അവർ മുസ്ലിങ്ങളെ വെറും വോട്ട് ബാങ്കായി കണക്കാക്കുന്നു. അവർ വെല്ലുവിളിക്കുന്ന നിമിഷം കറുത്ത ദിനമായിരിക്കും. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ലെന്ന് പറയുന്ന ആർക്കും ആ സ്ഥാനം വഹിക്കാൻ എന്തെങ്കിലും ധാർമിക അധികാരവും ഭരണഘടനാപരമായ അവകാശവുമുണ്ടോ? റിജിജു ചോദിച്ചു...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+