Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് ബോഡില്‍ ഇനി സ്ത്രീകളും അമുസ്ലിങ്ങളും: ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ഡല്‍ഹി: വഖഫ് നിയമം ഭേദഗതി ചെയ്യുന്ന ബില്‍ പാർലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആണ് 1995 ലെ വഖപ് നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിലവിലുണ്ടായിരുന്ന നിയമങ്ങലെ വലിയ തോതില്‍ പൊളിച്ചെഴുതുന്ന നിർദേശങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്.

അതേസമയം ബില്ലിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷ പാർട്ടികള്‍ ഉയർത്തുന്നത്. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി (എസ്‌ പി), ഡി എം കെ, എൻ സി പി (എസ് സി പി) എന്നിവയുൾപ്പെടെ ഇന്ത്യൻ ബ്ലോക്കിലെ പ്രധാന പാർട്ടികളെല്ലാം ബില്ലിനെതിരെ രൂക്ഷ വിമർശനം ഉയർത്തി. എൻ സി പി (എസ് സി പി)യുടെ സുപ്രിയ സുലെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ഒന്നുകിൽ ബിൽ പിൻവലിക്കുകയോ സഭാ സമിതിയുടെ പരിശോധനയ്‌ക്കായി അയയ്‌ക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു.

lok-sabha

മന്ത്രി ബിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് എംപി (എംപി) കെസി വേണുഗോപാൽ ഇത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് തുറന്നടിച്ചു. ഈ ബിൽ ഭരണഘടനയ്‌ക്കെതിരായ അടിസ്ഥാനപരമായ കടന്നാക്രമണമാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി വേണുഗോപാൽ വ്യക്തമാക്കി.

"ഈ ബില്ലിലൂടെ അമുസ്‌ലിംകളും വഖഫ് ഗവേണിംഗ് കൗൺസിലിൽ അംഗങ്ങളാകണമെന്ന വ്യവസ്ഥയാണ് അവർ മുന്നോട്ട് വെക്കുന്നത്. ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികളിലേക്കും ജൈനരിലേക്കും പോകും.. ഇന്ത്യയിലെ ജനങ്ങൾ. ഇത്തരത്തിലുള്ള വിഭജന രാഷ്ട്രീയത്തിലേക്ക് തള്ളി വിടപ്പെടുരുത്" കെസി വേണുഗോപാല്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങൾ ഭരിക്കുന്നത് സംബന്ധിച്ച ആർട്ടിക്കിൾ 30 ൻ്റെ നേരിട്ടുള്ള ലംഘനമാണിതെന്ന് ബില്ലിനെ എതിർത്തുകൊണ്ട് ഡി എം കെ എംപി കനിമൊഴിയും വ്യക്തമാക്കി.

അതേസമയം, വഖഫ് ബോർഡ് മാനേജ്‌മെൻ്റിൽ സുതാര്യത കൊണ്ടുവരാനാണ് ബിൽ ഉദ്ദേശിക്കുന്നതെന്നും ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നുമായിരുന്നു വേണുഗോപാലിന് മറുപടിയായി ജനതാദൾ (യുണൈറ്റഡ്)-ലെ രാജീവ് രഞ്ജൻ വ്യക്തമാക്കിയത്.

"ഇത് എങ്ങനെയാണ് മുസ്ലീങ്ങൾക്ക് എതിരാകുന്നത്? സുതാര്യത കൊണ്ടുവരാനാണ് ഈ നിയമം ഉണ്ടാക്കുന്നത്... പ്രതിപക്ഷം ഇതിനെ ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തുന്നു, അവർ പ്രധാന വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു. കെസി വേണുഗോപാൽ ആയിരക്കണക്കിന് സിഖുകാർ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വിശദീകരിക്കണം...ഇന്ദിരാഗാന്ധിയെ കൊന്ന ടാക്സി ഡ്രൈവർ ഏതാണ്? ഇപ്പോൾ അവർ ന്യൂനപക്ഷങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്" ലല്ലൻ സിംഗും വിമർശിച്ചു.

40-ലധികം ഭേദഗതികളോടെ, പുതിയ ബിൽ 1995-ലെ നിലവിലുള്ള വഖഫ് നിയമത്തിലെ - വഖഫ് ബോർഡുകളെ നിയന്ത്രിക്കുന്ന നിയമത്തിലെ നിരവധി വകുപ്പുകൾ റദ്ദാക്കാൻ നിർദ്ദേശിക്കുന്നതാണ്. മറ്റ് മാറ്റങ്ങളോടൊപ്പം, കേന്ദ്ര-സംസ്ഥാന വഖഫ് ബോഡികളിൽ മുസ്ലീം സ്ത്രീകളുടെയും അമുസ്‌ലിംകളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നതുൾപ്പെടെയുള്ള നിലവിലെ നിയമത്തിലെ ദൂരവ്യാപകമായ മാറ്റങ്ങൾക്കും ബില്‍സാഹചര്യം ഒരുക്കുന്നു.

കേന്ദ്ര വഖഫ് കൗൺസിലിൻ്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ബോർഡുകളിൽ കുറഞ്ഞത് രണ്ട് സ്ത്രീകളും സംസ്ഥാന തലത്തിലുള്ള വഖഫ് ബോർഡുകളിലേക്ക് സംസ്ഥാന സർക്കാർ നിയമിക്കുന്ന രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നാണ് ബിൽ വ്യക്തമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+