വഖഫ് നിയമഭേദഗതി: അല്‍പമൊന്ന് അയഞ്ഞ് കേന്ദ്രം, ബില്‍ സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് അയക്കും
ഡല്‍ഹി: വിവാദമായ വഖഫ് (ഭേദഗതി) ബിൽ 2024 സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് അയക്കും. പാർലമെന്റില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. "ഒരു സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിക്കുക, ബിൽ വിശാലമായ പരിശോധനയ്ക്കായി റഫർ ചെയ്യുക. ബില്ലിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുക. കൂടുതൽ ആളുകളെ വിളിച്ച് അവരുടെ അഭിപ്രായങ്ങൾ കേള്‍ക്കുക. ഇതിനായി ബില്‍ സംയുക്ത കമ്മിറ്റിക്ക് കൈമാരുന്നു., ഭാവിയിൽ ഞങ്ങൾ അവരുടെ നിർദ്ദേശം തുറന്ന മനസ്സോടെ കേൾക്കും", റിജിജു പാർലമെന്റില്‍ പറഞ്ഞു.
വഖഫ് (ഭേദഗതി) ബിൽ ഏതെങ്കിലും മതസംഘടനയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര റിജിജു വ്യാഴാഴ്ച പാർലമെന്റില്‍ വ്യക്തമാക്കി. നിലവിലെ വഖഫ് നിയമം തിൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നില്ലെന്നും അതിനാലാണ് ഭേദഗതി ആസൂത്രണം ചെയ്തതെന്നും ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കുന്നതിനെച്ചൊല്ലി നിരവധി പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച എതിർപ്പുകളോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

"നിങ്ങൾക്ക് കഴിയാത്തത് നേടാനാണ് ഈ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് കോൺഗ്രസിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. അതേമയം കേന്ദ്ര സർക്കാറിന്റെന നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ നിരയില്‍ നിന്നും ഉയർന്ന് വന്നത്. ഇത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നായിരുന്നു കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്. . ഈ ബിൽ ഭരണഘടനയ്‌ക്കെതിരായ അടിസ്ഥാനപരമായ കടന്നാക്രമണമാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി വേണുഗോപാൽ വ്യക്തമാക്കി.
"ഈ ബില്ലിലൂടെ അമുസ്‌ലിംങ്ങളും വഖഫ് ഗവേണിംഗ് കൗൺസിലിൽ അംഗങ്ങളാകണമെന്ന വ്യവസ്ഥയാണ് അവർ മുന്നോട്ട് വെക്കുന്നത്. ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികളിലേക്കും ജൈനരിലേക്കും പോകും.. ഇന്ത്യയിലെ ജനങ്ങൾ. ഇത്തരത്തിലുള്ള വിഭജന രാഷ്ട്രീയത്തിലേക്ക് തള്ളിവിടപ്പെടുരുത്" കെസി വേണുഗോപാല്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്ഥാപനങ്ങൾ ഭരിക്കുന്നത് സംബന്ധിച്ച ആർട്ടിക്കിൾ 30 ൻ്റെ നേരിട്ടുള്ള ലംഘനമാണിതെന്ന് ബില്ലിനെ എതിർത്തുകൊണ്ട് ഡി എം കെ എംപി കനിമൊഴിയും വ്യക്തമാക്കി.അതേസമയം, വഖഫ് ബോർഡ് മാനേജ്‌മെൻ്റിൽ സുതാര്യത കൊണ്ടുവരാനാണ് ബിൽ ഉദ്ദേശിക്കുന്നതെന്നും ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നുമായിരുന്നു വേണുഗോപാലിന് മറുപടിയായി ജനതാദൾ (യുണൈറ്റഡ്)-ലെ രാജീവ് രഞ്ജൻ വ്യക്തമാക്കിയത്.
ബില്ലിനെതിരെ മായാവതിയും രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. മസ്ജിദുകൾ, മദ്രസകൾ, വഖഫ് എന്നിവയുടെ കാര്യങ്ങളിലെ "ശക്തിപരമായ ഇടപെടൽ" രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അവർ വ്യക്തമാക്കി. "ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ച് ഉയർന്നുവന്ന സംശയങ്ങളും ആശങ്കകളും എതിർപ്പുകളും കണക്കിലെടുത്ത്, ഈ ബിൽ മികച്ച പരിഗണനയ്ക്കായി സഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയയ്ക്കുന്നതാണ് ഉചിതം. ഇത്തരം സെൻസിറ്റീവായ വിഷയങ്ങളിൽ സർക്കാർ തിടുക്കം കാണിക്കാതിരുന്നാൽ നന്നായിരിക്കും," മയാവതി എക്സില്‍ കുറിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications