Get Updates
Get notified of breaking news, exclusive insights, and must-see stories!

വഖഫ് ഭേദഗതി; ബംഗാളിൽ സംഘർഷം, 3 പേർ കൊല്ലപ്പെട്ടു..കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കോടതി

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിനിടെ 3 പേർ കൊല്ലപ്പെട്ടു. രണ്ട് പേർ ഏറ്റുമുട്ടലിലാണ് മരിച്ചത്. വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 118 പേരാണ് അറസ്റ്റിലായത്. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തിൽ പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു.

അതേസമയം വഖഫ് നിയമത്തിനെതിരെ ശക്തമായ നിലപാടാണ് മമത സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് അവർ ആവർത്തിച്ചു. 'നിയമത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ഈ സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല. പിന്നെ എന്തിനാണ് സംഘർഷം എന്ന് മനസിലാകുന്നില്ല', മമത ബാനർജി പറഞ്ഞു. മതത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരേയും മമത രൂക്ഷമായി വിമർശിച്ചു. കലാപത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മമത മുന്നറിയിപ്പ് നൽകി.

mamta-174

'ആരും നിയമം കൈയ്യിലെടുക്കരുത്. വഖഫ് നിയമം ഞങ്ങളല്ല ഉണ്ടാക്കിയത്. കേന്ദ്രസർക്കാരാണ് നിയമം നടപ്പാക്കിയത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വേണ്ട ഉത്തരം കേന്ദ്രസർക്കാരിൽ നിന്നാണ് തേടേണ്ടത്', അവർ കൂട്ടിച്ചേർത്ത്. അതേസമയം ബാംഗാളിൽ അശാന്തി പടർത്താൻ ചിലർ ശ്രമിക്കുകയാണെന്ന് മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജി പറഞ്ഞു.

'വികസനത്തിൽ ഞങ്ങളോട് ഏറ്റുമുട്ടി പരാജയപ്പെട്ട ചിലർ മതത്തിന്റെ പേരിൽ ബംഗാളിൽ അശാന്തിപടർത്താൻ ശ്രമിക്കുകയാണ്. സമാധാനം പുലർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുകാണ്. ബംഗാളിന്റെ ഐക്യത്തിന്റെ പൈതൃകം ജനങ്ങൾ ഉയർത്തിപ്പിടിക്കണം. എല്ലാവരും ജാഗ്രത പാലിക്കണം. ചിലർ ബംഗാൾ കത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്', അഭിഷേക് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+