വഖഫ് ബില്‍ റിപ്പോര്‍ട്ട് രാജ്യസഭ സ്വീകരിച്ചു; വന്‍ പ്രതിഷേധം, ലോക്സഭ ബഹളത്തില്‍ മുങ്ങി
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ വഖഫ് ബില്ല് റിപ്പോര്‍ട്ട് രാജ്യസഭ സ്വീകരിച്ചു. ബന്ധപ്പെട്ട സഭാ നടപടികള്‍ തുടങ്ങിയ വേളയില്‍ തന്നെ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ചതും സ്വീകരിച്ചതും. ബഹളം ശക്തമായതിനെ തുടര്‍ന്ന് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ തീരുമാനിച്ചു.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്കിയ എല്ലാ ഭേദഗതി നിര്‍ദേശങ്ങളും തള്ളിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം, ഭരണപക്ഷ അംഗങ്ങള്‍ നല്കിയ ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ പൂര്‍ണമായും തള്ളി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.

അതിനിടെയാണ് രാജ്യസഭ ചെയര്മാന് വഖഫ് ബില്ല് റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് ബിജെപി അംഗം മേധ കുല്‍ക്കര്‍ണി ബില്ല് റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ചു. രാഷ്ട്രപതിയുടെ സന്ദേശം ജഗദീപ് ധങ്കര്‍ വായിക്കുന്ന വേളയിലും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. അംഗങ്ങളെ ശാന്തരാക്കണം എന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ധങ്കര്‍ ആവശ്യപ്പെട്ടു.
സമാനമായ വിഷയത്തില്‍ ഉള്‍പ്പെടെ ലോക്സഭയും ഇന്ന് ബഹളത്തില്‍ മുങ്ങി. ഉച്ചവരെ സഭ നിര്‍ത്തിവച്ചിരിക്കുകയാണ് സ്പീക്കര്‍. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ജനുവരി 30നാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ നിര്‍ദേശിച്ച ഒരു ഭേദഗതി പോലും അംഗീകരിക്കാത്തതാണ് വിവാദമായത്. അതേസമയം, ഭരണപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന 14 ഭേദഗതി നിര്‍ദേശങ്ങളും അംഗീകരിക്കുകയും ചെയ്തിരുന്നു.
സഭയില്‍ ശക്തമായ വാക്പോര്
രാജ്യസഭ വീണ്ടും സമ്മേളിച്ച വേളയില്‍ സഭയിലെ മാന്യത സംബന്ധിച്ച് ബിജെപി അംഗം ജെപി നദ്ദ സംസാരിച്ചു. രാഷ്ട്രപതിയുടെ സന്ദേശം വായിക്കുമ്പോള്‍ ബഹളം വയ്ക്കരുതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വഖഫ് ബില്ല് റിപ്പോര്‍ട്ട് തള്ളിക്കളയണം എന്ന് പ്രതിപക്ഷ നേതാവ് ഖാര്‍ഗെ സഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു. ജനാധിപത്യ വിരുദ്ധമായ റിപ്പോര്‍ട്ടാണിത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ എംപിമാര്‍ കൂടി പങ്കെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി നിര്‍മല സീതാരാമനും ആവര്‍ത്തിച്ചു.
തന്റെ എതിര് അഭിപ്രായം പൂര്‍ണമായും നീക്കിയെന്ന് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം സയിദ് നാസര്‍ ഹുസൈന് വ്യക്തമാക്കി. ജെപിസി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടന്നില്ലെന്നും റിപ്പോര്‍ട്ട് മടക്കി അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ ആരോപണം ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സാകേത് ഗോഖലെ, പാര്‍ലമെന്ററി വിരുദ്ധമായ നടപടികളാണ് നടന്നിരിക്കുന്നതെന്നും സെന്‍സര്‍ഷിപ്പ് സംഭവിച്ചുവെന്നും ആരോപിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications