കെജ്രിവാളിന്റെ മുന്‍മന്ത്രി സന്ദീപ് കുമാര്‍ പോണ്‍ഹബ്ബിന് സെക്‌സ് വീഡിയോ വിറ്റു, ട്വീറ്റുകൾ പറയുന്നത്
ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സന്ദീപ് കുമാറും അശ്ലീല വീഡിയോ വെബ്‌സൈറ്റായ പോണ്‍ഹബ്ബും തമ്മില്‍ എന്താണ് ബന്ധം? ആഗസ്ത് 31ന് പോണ്‍ഹബ്ബ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് സംശയത്തിന് കാരണം. ഞങ്ങള്‍ ഞങ്ങളുടെ എല്ലാ തൊഴിലാളികളെയും സ്‌നേഹിക്കുന്നു. സന്ദീപ് കുമാറിനെയും എന്നാണ് പോണ്‍ഹബ്ബിന്റെ ട്വീറ്റ്.
റോബോട്ട് സെക്സില്‍ പേടി വേണ്ട, ഉള്ളത് അധികസുഖം മാത്രം... ഒരേ ഒരു അപകടം ഇത് മാത്രമാണ്!
എന്തിനാണ് പോണ്‍ഹബ്ബ് ഇങ്ങനെയൊരു ട്വീറ്റ് ചെയ്തത്. സന്ദീപ് കുമാറും പോണ്‍ഹബ്ബും തമ്മില്‍ എന്താണ് ബന്ധം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒരു യുവതിയുമായുള്ള സെക്സ് ടേപ്പ് ലീക്കായതിനെത്തുടര്‍ന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നാലെ പുറത്ത് വരുന്നത്.
13 സെക്‌സ് ക്ലിപ്പുകളോ
ആം ആദ്മി സര്‍ക്കാരിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ ദില്ലി പോലീസ് സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. പിന്നാലെ നടത്തിയ റെയ്ഡില്‍ 13 സെക്‌സ് ടേപ്പുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സന്ദീപ് കുമാര്‍ ഒരു പ്രൊഫഷണലാണ് എന്ന് സംശയിക്കപ്പെടുന്നു.
സെക്‌സ് ടേപ്പുകള്‍ വിറ്റോ
ലോകത്തെ ഏറ്റവും പ്രമുഖ പോണ്‍സൈറ്റുകളിലൊന്നായ പോണ്‍ഹബ്ബിന് സന്ദീപ് കുമാര്‍ സെക്‌സ് വീഡിയോ വിറ്റു എന്നാണ് ആരോപണങ്ങള്‍. അഡ്വക്കേറ്റ് പ്രശാന്ത് പട്ടേല്‍, ഇക്കാര്യം ട്വിറ്ററിലും പറഞ്ഞു. സെക്‌സ് വീഡിയോകള്‍ അമേരിക്കന്‍ പോണ്‍ സൈറ്റിന് വിറ്റു എന്ന് സംശയിക്കുന്ന തരത്തിലായിരുന്നു ഈ ട്വീറ്റ്.
സുഹൃത്ത് പറയുന്നത്
എളുപ്പത്തില്‍ പണമുണ്ടാക്കണമെന്ന് സന്ദീപ് കുമാര്‍ പറഞ്ഞതായി ഇദ്ദേഹത്തിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. മ്ര്രന്തിയാകുന്നതിലൂടെ 600 - 700 കോടി രൂപയെങ്കിലും സമ്പാദിക്കാനായിരുന്നത്രെ ഇദ്ദേഹത്തിന്റെ താല്‍പര്യം.
പരാതി ഇങ്ങനെ
റേഷന്‍ കാര്‍ഡ് സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് സമീപിച്ചപ്പോള്‍ തന്നെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു എന്നാണ് സന്ദീപ് കുമാറിനെതിരെ യുവതിയുടെ പരാതി. ഒരു വര്‍ഷം മുമ്പാണത്രെ സംഭവം നടന്നത്. സുല്‍ത്താന്‍പുരി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദീപ് കുമാറിനെ ബലാല്‍സംഗകുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ദില്ലി ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിക്രംജീത് സിങ് പറഞ്ഞു.
കെജ്രിവാള്‍ സ്ഥിരീകരിച്ചു
സെക്‌സ് ടേപ്പ് കിട്ടിയ കാര്യം കെജ്രിവാള്‍ ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായ സന്ദീപ് കുമാറിനെ പുറത്താക്കിയത്. മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയ വിവരം അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
ആരാണ് സന്ദീപ് കുമാര്‍
ദില്ലിയിലെ ആം ആദ്മി മന്ത്രിസഭയിലെ ഏക ദളിത് അംഗമായിരുന്നു സന്ദീപ് കുമാര്‍. സാമൂഹ്യ ക്ഷേമത്തിനൊപ്പം വനിതാ ശിശുക്ഷേമ വകുപ്പുകളും എസ് സി എസ് ടി ക്ഷേമ വകുപ്പുകളും സന്ദീപ് കുമാറാണ് കൈകാര്യം ചെയ്തിരുന്നത്. ദില്ലി റൂറലില്‍ നിന്നാണ് സന്ദീപ് കുമാര്‍ ജയിച്ചത്. 35കാരനായ കുമാര്‍ ആപ്പ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഒരാളായിരുന്നു