യുപിയില്‍ അറസ്റ്റിലായത് ഉക്രെയിൻ മോഡൽ: ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങളും അശ്ലീല ചിത്രങ്ങളും!!
ദില്ലി: ആവശ്യമായ രേഖകളില്ലാത്തതിനെ തുടർന്ന് ഉത്തർപ്രദേശില്‍ നിന്ന് അറസ്റ്റിലായ വിദേശവനിതയെക്കുറിച്ചുള്ള സംശയങ്ങള്‍ രൂക്ഷമാകുന്നു. ഉക്രെയിൻ മോഡലിനെയാണ് ഉത്തര്‍പ്രദേശിൽ നിന്ന് പ്രത്യേക ദൗത്യ സേന അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മോഡൽ ഡാരി മോൾച്ച ഹണിട്രാപ്പിന്റെ ഭാഗമാണോ എന്നാണ് മോഡലിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ അശ്ലീല ചിത്രങ്ങള്‍ ഫോണിൽ നിന്ന് കണ്ടെടുത്തതാണ് സംശയത്തിന് വഴിവെച്ചിട്ടുള്ളത്. ഇതോടെ ഉക്രെയിൻ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തുു. ഗൊരഖ്പൂര്‍ ജില്ലാ ജയിലിലാണ് ഇപ്പോള്‍ ഇവരെ പാര്‍പ്പിച്ചിട്ടുള്ളത്.
മതിയായ യാത്രാ രേഖകള്‍ ഇല്ലാതിരുന്നിട്ടും നേപ്പാൾ വഴി ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ഇവരെ സഹായിച്ച ഇന്ത്യക്കാരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളാണ് കണ്ടെത്തിയിട്ടുള്ളത്. ദില്ലിയിലെ പോലീസ് ഉദ്യോഗസ്ഥർ, കൊല്‍ക്കത്തയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർ, വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ എന്നിവരുമൊത്തുള്ള ചിത്രങ്ങളാണ് മോഡലിന്റെ ഫോണില്‍ നിന്ന് യുപി പ്രത്യേക ദൗത്യസേന കണ്ടെത്തിയത്. ഇതോടെ ഇന്ത്യയെ സംബന്ധിക്കുന്ന നിർണായക വിവരങ്ങള്‍ മോഡല്‍ ചോർത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
നേരത്തെ 2016ലും 2017ലും ഇവർ ഇന്ത്യയിലെത്തിയിട്ടുണ്ട്. എന്നാൽ 2017ല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ തിരിച്ചയയ്ക്കുകയായിരുന്നു. ഇവർ ടൂറിസ്റ്റ് വിസയിലായിരുന്നു ഇവർ ഇന്ത്യയിലെത്തിയത്. ഏറ്റവും ഒടുവിൽ 2018 മാര്‍ച്ചിലാണ് മതിയായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തിയത്.