Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ കോൺഗ്രസിന്റെ അടിമകൾ അല്ല, പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കും'; കുമാരസ്വാമി

ബെംഗളൂരു; പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കോൺഗ്രസിന്റേത് വെറും ഇരട്ടത്താപ്പാണെന്നും ചില സമുദായങ്ങളുടെ വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ് ബഹിഷ്ണകരണമെന്നും കുമാരസ്വാമി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയായ നടപടിയല്ല. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണ്. ഛത്തീസ്ഗഡിൽ പുതിയ നിയമസഭ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്നാണ്. അന്ന് അവർ ഗവർണറെ പരിപാടിയിലേക്ക് ക്ഷണിച്ചത് പോലും ഇല്ല. കർണാടകയിൽ വിധാൻ സൗദ‌ധയുടെ ഉദ്ഘാടന സമയത്തും ഗവർണർക്ക് ക്ഷണം ഉണ്ടായിരുന്നില്ല', കുമാരസ്വാമി പറഞ്ഞു.

hd-kumaraswamy

'കോൺഗ്രസിന്റെ ബഹിഷ്കരണ ആഹ്വാനം ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് നേടിയെടുക്കാൻ വേണ്ടി മാത്രമാണ്. കോൺഗ്രസുകാർക്ക് പോലും അവരുടെ ഈ കാപട്യം അറിയാം. ഗോത്ര വർഗ സുമാദയാംഗമായ വനിതയെ ബഹുമാനിക്കുന്നുവെന്ന കോൺഗ്രസ് വാദങ്ങൾ വെറും പൊള്ളയാണ്. കോൺഗ്രസ് മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തവരാണ്. അവരോട് ബഹുമാനം ഉണ്ടായിരുന്നുവെങ്കിൽ എന്തിനാണ് എതിർ സ്ഥാനാർത്ഥിയെ നിർത്തിയത്', കുമാരസ്വാമി ചോദിച്ചു.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പണം ഉപയോഗിച്ചല്ല പാർലമെന്റ് മന്ദിരം പണിതതെന്നും ജനങ്ങളുടെ പണമുപയോഗിച്ചാണ് മന്ദിരം നിർമ്മിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഉദ്ഘാടനം മാത്രമേ ബഹിഷ്കരിക്കുകയുള്ളൂ, അതോ പാർലമെന്റ് സമ്മേളനങ്ങളും അവർ ബഹിഷ്കരിക്കുമോയെന്നതാണ് തന്റെ ചോദ്യമെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് തങ്ങൾ കോൺഗ്രസിന്റെ അടിമകൾ അല്ലെന്നും തീർച്ചയായും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. താൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ആളാണെന്നും കുമാരസ്വാമി പറഞ്ഞു.

അതിനിടെ കുമാരസ്വാമിക്ക് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടിംഗ് തന്നെ ബഹിഷ്കരിച്ചവരാണ് ജെഡിഎസ് എന്ന് കുമാരസ്വാമി മറക്കരുതെന്നായിരുന്നു ഡികെയുടെ പ്രതികരണം. രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു.

മെയ് 28 നാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍സി പി, ആർ ജെ ഡി, എ എ പി, ജെ ഡി യു, ഡി എം കെ, എസ് പി തുടങ്ങി 19 ഓളം പ്രതിപക്ഷ പാർട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+