പൗരത്വ ഭേദഗതി നിയമത്തിൽ ഉറച്ചുനിൽക്കുമെന്ന് മോദി; തീരുമാനം രാജ്യതാല്പര്യത്തിന് അനുസരിച്ച്
വാരണാസി: പ്രതിഷേധങ്ങള്‍ ശക്തമാവുമ്പോഴും പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണാസിയില്‍ ഒരു പൊതപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎഎ മാത്രമല്ല പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കുന്ന കാര്യം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
'രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370 ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എന്ത് തരം സമ്മര്ദ്ദമുണ്ടായാലു ഞങ്ങള്‍ നിലപാടില്‍ ഉറച്ച് നില്ക്കും, അതില്‍ നിന്ന് പിന്നോട്ടില്ല.'-നരേന്ദ്ര മോദി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്മ്മാണംപെട്ടെന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റ് വളരെ വേഗതയില്‍ പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ട്രസ്റ്റിന് സര്‍ക്കാരിന്റെ 67 ഏക്കര്‍ ഭൂമി കൈമാറുമെന്നും മോദി പറഞ്ഞു.
PM Narendra Modi in Chandauli: For years, India had been waiting for decisions like repealing Article 370 and introduction of CAA. These decisions were necessary in interest of the country. Despite all the pressure, we stood our ground over these decisions and will remain so. pic.twitter.com/bIFoa4rrvV
— ANI UP (@ANINewsUP) February 16, 2020
ഡികെ ശിവകുമാര്‍ വരും, കോണ്‍ഗ്രസിനെ നയിക്കും; പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കും