തൊഴിലില്ലാത്ത ബജ്റംഗ്ദളുകാര്ക്ക് ജോലി കിട്ടും; പക്ഷേ ഡിഗ്രി വേണം, ട്രോളി കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നിര്‍ണായക പ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയെയും ബജ്റംഗ്ദളിനെയും പരിഹസിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങളുടെ ഗുണം തൊഴിലില്ലാത്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കും ലഭിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ മുഖ്യമന്ത്രി ബൊമ്മൈ എന്നിവര്‍ക്കും ഉപയോഗിക്കാം.
ശോഭാ കരന്തലജെയ്ക്ക് കര്‍ണാടക സര്‍ക്കാരിന് കീഴിലുള്ള ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു മറ്റൊരു പരിഹാസം. ഗൃഹലക്ഷ്മി പദ്ധതിയില്‍ സിടി രവിക്കും കുടുംബത്തിനും രണ്ടായിരം രൂപ ലഭിക്കുമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

അതേസമയം ബജ്റംഗ്ദളിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കായി സൗജന്യ യൂത്ത് ഫണ്ട് ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബിരുദമുള്ളവര്‍ക്ക് മാത്രമേ ഇതില്‍ നിന്ന് പണം ലഭിക്കൂവെന്നും കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇത് ഞങ്ങളുടെ ഉറപ്പാണെന്നും കോണ്‍ഗ്രസ് കുറിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് ബജ്റംഗ്ദളിനെ പ്രശ്നങ്ങളുണ്ടാക്കിയാല്‍ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനൊപ്പം തന്നെ ബജ്റംഗ്ദളിനെയും നിരോധിക്കാന്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. അതേസമയം കര്‍ണാടക കോണ്‍ഗ്രസ് അവരുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സിദ്ധരാമയ്യ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപിയില്‍ നിന്ന് പ്രതിഷേധവും ഉണ്ടായിട്ടുണ്ട്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്ന് ബിജെപി ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് ഇവ വേഗത്തില്‍ നടപ്പാക്കാതിരിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.
ബിജെപി മാത്രമല്ല ജെഡിഎസ്സും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്കി. അഞ്ച് വാഗ്ദാനങ്ങള്‍ ഈ മാസം ഒന്ന് മുതല്‍ ഓരോന്നായി നടപ്പാക്കി തുടങ്ങിയെന്നും സിദ്ധരാമയ്യ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ അത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. കര്‍ണാടകയ്ക്ക് മികച്ച സംസ്ഥാന ജിഡിപിയുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മേല്‍ കര്‍ണാടകയ്ക്ക് മുന്‍തൂക്കം നല്‍കുന്നതും ഈ ഘടകമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ കര്‍ണാടകയ്ക്ക് അധിക ബാധ്യത സമ്മാനിക്കുന്നതാണ്.
നിലവില്‍ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കര്‍ണാടകയിലുണ്ട്. അതേസമയം സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവുമെങ്കിലും, പാവപ്പെട്ടവര്‍ക്ക് ഈ പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാവുമെന്ന് മന്ത്രി എച്ച്കെ പാട്ടീല്‍ പറഞ്ഞു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications