10,000 രൂപ കൈക്കൂലി; വിവാഹത്തിന് ഒരാഴ്ച മുമ്പ് എഞ്ചിനീയര്‍ വിജിലന്ന്റെ പിടിയില്‍
മുസാഫര്‍ നഗര്‍ സരായിയയില് എഞ്ചിനീയറായ സതീഷ് കുമാര്‍ ആണ് ബിഹാര്‍ വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പിടിയിലായത്.
പറ്റ്ന: കര്‍ഷകന്റെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങവെ വിവാഹത്തിന് ഒരാഴച മുമ്പ് ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. മുസാഫര്‍ നഗര്‍ സരായിയയില് എഞ്ചിനീയറായ സതീഷ് കുമാര്‍ ആണ് ബിഹാര്‍ വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പിടിയിലായത്. ഡിസംബര്‍ 9ന് സതീഷിന്റെ വിവാഹം നടക്കാനിരിക്കെയാണ് അറസ്റ്റ്.
പ്രദേശത്തെ റാം ബാബു ശര്‍മ എന്നയാളുടെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് തന്ത്രപൂര്‍വം സതീഷിനെ പിടികൂടുകയായിരുന്നു. വൈദ്യുതി മോഷ്ടിച്ചെന്ന് ആരോപിച്ച് ശര്‍മയ്ക്ക് വലിയ തുക ബില്‍ നല്‍കിയിരുന്നു. ഇത് ശരിയാക്കിക്കൊടുക്കാന്‍ 20,000 രൂപ കൈക്കൂലിയായി സതീഷ് ആവശ്യപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈദ്യുതി മോഷ്ടിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ സതീഷ് വിജിലന്‍സില്‍ പരാതി നല്കി. വിജിലന്‍സ് നിര്‍ദ്ദേശിച്ച പ്രകാരം നിശ്ചിത സമയത്ത് സതീഷിന് പണം കൈമാറുകയും ചെയ്തു. മറഞ്ഞുനിന്നിരുന്ന വിജിലന്‍സ് സംഘം ഉടന്‍ സതീഷിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. സതീഷ് ഒട്ടേറെ ആളുകളില്‍ നിന്ന് സമാനരീതിയില്‍ പണം തട്ടിയിട്ടുണ്ടെന്ന് സര്‍മ പറയുന്നു.
ഈ വര്‍ഷം ഇത് 106മത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് ബിഹാര്‍ വിജിലന്‍സ് പിടികൂടിയത്. വിവാഹം നിശ്ചയിച്ചിട്ടുണ്ടെങ്കിലും സതീഷിന് ജാമ്യം ലഭിക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവം നാണക്കേടായതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചതായും സൂചനയുണ്ട്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications